മൗണ്ട് മോൺഗനൂയി:കളിയുടെ സര്‍വ്വ മേഖലയിലും ആധിപത്യം ഉറപ്പിച്ച് ബേ ഒവലില്‍ ന്യൂസിലന്ഡിനെതിരെ മറ്റൊരു വിജയം കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ.
ബാറ്റിങ്ങിലെയും ബോളിങ്ങിലും ഫീൽഡിങ്ങിലെയും മേധാവിത്തം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ച് ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം.
ഏഴു വിക്കറ്റിനാണ് ഇക്കുറി ഇന്ത്യ ആതിഥേയരെ നിഷ്പ്രഭരാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ബാറ്റിംഗ് നിരയെ 243 ഒരോവര്‍ ബാക്കി നില്‍ക്കെ 243 രണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി.
ബാറ്റെടുത്തവരെല്ലാം ഒരിക്കൽക്കൂടി ഇന്ത്യൻ ഇന്നിങ്സിൽ മികച്ച സംഭാവനകൾ ഉറപ്പാക്കിയപ്പോൾ, 42 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ രോഹിത് ശർമ (77 പന്തിൽ 62), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (74 പന്തിൽ 60) എന്നിവരാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ അഞ്ചു മൽസരങ്ങൾ ഉൾപ്പെട്ട പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here