സുല്‍ത്താന്‍ ബത്തേരി:പട്ടിക വർഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഒ എം ജോര്‍ജിനെതിരായ പരാതി ഒതുക്കിത്തര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍, ശ്രമിച്ചതായി ഇരയുടെ മാതാപിക്കളുടെ വെളിപ്പെടുത്തല്‍.
സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.എം. ജോർജിനെതിരെയാണ് പോക്സോ വകുപ്പ് പ്രകാരം കേസ്എടുത്തത്. സംഭവം പുറത്തായതോടെ, പണം നൽകി ഒതുക്കിതീർക്കാൻ കോൺഗ്രസ് നേതാവ് ഉമർ ശ്രമിച്ചതായി കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കി.
കുട്ടിയും ജോർജും തമ്മിലുള്ള ടെലിഫോൺ സംഭാഷണം കേട്ടതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ കൊല്ലുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ പറഞ്ഞു. കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
ചെെല്‍ഡ് ലെെന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍. ഇവരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്.
വിഷയം അന്വേഷിച്ച് ശേഷം നടപടിയെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ പറഞ്ഞു. കെ പി സി സി യെ വിവരം ധരിപ്പിച്ചതായും കെ പി സി സി നിർദ്ദേശപ്രകാരം തീരുമാനമെടുക്കുമെന്നുംഡി സി സി പ്രസിഡന്റ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here