ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണം; സുപ്രീംകോടതിയില്‍ വാദം ഇന്നും തുടരും

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന മുന്‍ നിലപാട് രാജകുടുംബം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

ക്ഷേത്രം പൊതു ക്ഷേത്രമാണെന്ന് തിരുവിതാംകൂര്‍ മുന്‍ രാജ കുടുംബം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ രാജകുടുംബം എടുത്ത നിലപാട്.

ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയും, രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന ഹൈക്കോടതിയിലെ നിലപാട് രാജകുടുംബം സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രമാണെന്ന് രാജകുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആസ്തി രാജ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്നും ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നുമാണ് രാജകുടുംബത്തിന്റെ വാദം. ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്‍കണമെന്നാണ് രാജ കുടുംബത്തിന്റെ പ്രധാന ആവശ്യം.

പത്മനാഭസ്വാമി ക്ഷേത്രം കേസിലെ അമിക്കസ് ക്യുറി സ്ഥാനത്തു നിന്ന് ഗോപാല്‍ സുബ്രമണ്യം കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

എന്നാല്‍ അമിക്കസ് ക്യുറിയായി പുതുതായി ആരെയും നിയമിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആവശ്യം എങ്കില്‍ പിന്നീട് അതെ കുറിച്ച് ആലോചിക്കാമെന്നുമാണ് കോടതിയുടെ നിലപാട്.

ജസ്റ്റിസ് യുയു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ 20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള മ്യൂസിയം നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടും സുപ്രീം കോടതിയുടെ പരിഗണയിലുണ്ട്.

സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി  കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം വേലായുധന്‍ നായരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News