ബത്തേരി:പട്ടിക വർഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായ സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി പ്രസിഡന്‍റുമായ ഒ.എം. ജോർജിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
ജോര്‍ജ് ഒളിവിലാണ്.പട്ടിക വര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. ഇവരുടെ മാതാപിതാക്കള്‍ക്ക് ജോര്‍ജിന്‍റെ വീട്ടിലാണ് ജോലി. ഒന്നര വര്‍ഷമായി പീഡനം തുടരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയിരുന്നു.
അതിനിടെ ഒ എം ജോര്‍ജിനെതിരായ പരാതി ഒതുക്കിത്തര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍, ശ്രമിച്ചതായി ഇരയുടെ മാതാപിക്കളുടെ വെളിപ്പെടുത്തിയിരുന്നു.
പീഡന വിവരം പുറത്തായതോടെ, പണം നൽകി ഒതുക്കിതീർക്കാൻ കോൺഗ്രസ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചതായി കുട്ടിയുടെ രക്ഷിതാക്കൾ വ്യക്തമാക്കി.
കുട്ടിയും ജോർജും തമ്മിലുള്ള ടെലിഫോൺ സംഭാഷണം കേട്ടതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ കൊല്ലുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ പറഞ്ഞു. കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ചെെല്‍ഡ് ലെെന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍. ഇവരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here