ബംഗളുരു: കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ എഴുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അധോലോക നേതാവ് രവി പൂജാരി അറസ്റ്റിലായതായി സൂചന.
ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് അരസ്റ്റിലായതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സെനഗലിലെ ുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബംഗുളൂരു പൊലീസ് പറയുന്നു.
തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ഇയാള്‍ തട്ടിക്കൊണ്ടുപോയി പണം തട്ടിയിട്ടുണ്ട്.
രവി പൂജാരിയുടെ അറസ്റ്റ് വിവരങ്ങള്‍ അനൗദ്യോഗികമായി ബംഗളൂരു പൊലീസ് അറിയിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല.
കൊച്ചിയിൽ സിനിമാതാരം ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പിന് ശേഷമാണ് രവി പൂജാരിയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്.
മുംബൈ പ്രവര്‍ത്തന മണ്ഡലമാക്കിയ രവി പൂജാരിക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമാണ് യോഗ്യതയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും മറാത്തിയും കന്നഡയുമടക്കം പലഭാഷകളിലും പ്രാവീണ്യമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here