തൃശ്ശൂരില്‍ സിപിഐഎം നേതാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച 10 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം കഠിന തടവ്

സിപിഐ(എം) കണ്ടാണിശ്ശേരി എല്‍സി സെക്രട്ടറി കെജി പ്രമോദിനെയും,  എല്‍സി മെമ്പര്‍ വി.കെ. ദാസനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ബിജെപി അക്രമിസംഘത്തിലെ 13 പ്രതികളില്‍ 10 പ്രതികളെയും വിവിധ വകുപ്പുകളിലായി 10 വര്‍ഷവും 8 മാസവും തടവും, 10000 രൂപ വീതം പിഴയും ചാവക്കാട് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.

പിഴയില്‍ നിന്നും 35000 രൂപ പ്രമോദിനും, 15000 രൂപ ദാസനും നല്കണമെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. 2011 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഐ(എം) നേതാക്കള്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ആയുധങ്ങളുമായി പതിയിരുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘം ഇവരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇവരെ അക്രമിച്ചതിന് നേതൃത്വം നല്‍കിയ ഒന്നാം പ്രതി വിജീഷിനെ ഒഴിവാക്കി പോലീസ് നേരത്തെ നടത്തിയ തിരിമറിയില്‍ പുനരന്വേഷണ അപേക്ഷ നല്‍കി വീണ്ടും കേസ് അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി വിജീഷ് ഉള്‍പ്പടെയുള്ളവരെ കഠിന തടവിന് കോടതി ശിക്ഷിച്ചത്.

പബ്ലിക് പ്രൊസിക്യൂട്ടര്‍ സുനില്‍ കുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കണ്ടാണശേരി സ്വദേശികളായ വെട്ടത്ത് വിജീഷ് (32) തടത്തില്‍ പ്രനീഷ് (28) കുഴുപ്പുള്ളി ബിനോയ് (30) വടക്കത്ത് വിനോദ് (40) ചീരോത്ത് യദുനാഥ് (24) ചൂണ്ടപുരക്കല്‍ സുധീര്‍ (31) വട്ടം പറമ്പില്‍ ബോഷി (34) ഇരിപ്പശേരി വിനിഷ് (30) കൊഴുപ്പുള്ളി നിഖില്‍ (25) ചൂണ്ടപുരക്കല്‍ സുമോദ് (25) എന്നിവരെയാണ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News