കൊൽക്കത്ത: ജനദ്രോഹ വർഗീയനയം സ്വീകരിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തി രാജ്യം രക്ഷിക്കുക, തൃണമൂലിന്റെ അക്രമരാഷ‌്ട്രീയത്തിൽനിന്നും ബംഗാളിനെ രക്ഷിക്കുക എന്നീ ആഹ്വാനവുമായി കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയിൽ ലക്ഷങ്ങൾ അണിനിരന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ പരിപാടിയിൽ സംസാരിച്ചു.
ഇടതുമുന്നണി സംഘടിപ്പിച്ച മഹാസംഗമത്തിന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ ഒഴുകിയെത്തി. ശനിയാഴ്‌ച മുതൽ കൊൽക്കത്ത നഗരത്തിലേക്ക‌് തുടങ്ങിയ ജനപ്രവാഹം പരിപാടി തുടങ്ങുമ്പോളും അവസാനിച്ചിരുന്നില്ല.
മൂന്നു വർഷത്തിനുശേഷമാണ് ബ്രിഗേഡ‌് പരേഡ് മൈതാനിയിൽ ഒരു ഇടതുപക്ഷ റാലി നടക്കുന്നത്. റാലി വിജയിപ്പിക്കാൻ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും യുവാക്കളുമുൾപ്പെടെ എല്ലാവിഭാഗം ജനങ്ങളും ഒത്തൊരുമിച്ചു.
ബിജെപിയും തൃണമൂലും ഒരുപോലെ ജനങ്ങളുടെ ശത്രുക്കളാണ‌്, സംസ്ഥാനത്തെ രക്ഷിക്കാനുള്ള പേരാട്ടമാണ് ഇടതുമുന്നണി നടത്തുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യ കാന്ത മിശ്ര പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here