നവോത്ഥാന നിലപാടില്‍ മുഖ്യമന്ത്രിക്ക് പിന്തുണ; വിജയ് സേതുപതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സംഘപരിവാര്‍ ആക്രമണം

ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച തമിഴ്‌നടന്‍ വിജയ് സേതുപതിയുടെ ഫെയ്‌സ്ബുക്ക് പേജിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം.

ജെല്ലിക്കെട്ട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കു, താനാരാണ് ഇതില്‍ അഭിപ്രായം പറയാന്‍ എന്നുമൊക്കെയാണ് കമന്റുകള്‍. അതേസമയം അദ്ദേഹത്തെ പിന്തുണച്ച് യാഥാസ്ഥിഥീകരായ ആള്‍ക്കാരും എത്തിയിട്ടുണ്ട്.
വിജയ് സേതുപതിയുടെ വാക്കുകള്‍

‘ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാടാണ് ശരി. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാന്‍, അദ്ദേഹത്തിന് സാധിക്കും . അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണു ഞാന്‍.

ശബരിമലയില്‍ എന്തിനാണീ ബഹളങ്ങള്‍. ഭൂമിയെന്നാല്‍ നമുക്കറിയാം അമ്മയാണ്. അതില്‍നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണ്.

തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്.

പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി’. വിജയ് വ്യക്തമാക്കി.

അതേസമയം ചുണയുള്ള സംഘികള്‍ തമിഴ്‌നാട്ടില്‍ പോയി മക്കള്‍ സെല്‍വനെ ഒന്ന് ചീത്ത വിളിച്ചു നോക്കെടാ മുതലായ മറുപടികള്‍ ആണ് അദ്ദേഹത്തെ അക്രമിക്കാനെത്തിയവരോട് മലയാളികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News