തൃശ്ശൂരില്‍ വന്‍ നിക്ഷേപ തട്ടിപ്പ്, ലക്ഷ്യമിട്ടത് കോടികളുടെ തട്ടിപ്പ്

തൃശ്ശൂര്‍ നടത്തറ പഞ്ചായത്തിലെ മൂര്‍ക്കനികരയില്‍ വന്‍ നിക്ഷേപ തട്ടിപ്പ്. കൊഴുക്കുള്ളി സ്വദേശിയായ പാണേങ്ങാടന്‍ ജോയ് എന്നയാളാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത്.

മൂന്നു  പഞ്ചായത്തുകളിലായി ഏകദേശം എഴുനൂറില്‍ പരം ആളുകള്‍ക്കാണ് പണം നഷ്ടപെട്ടത്. മൂര്‍ക്കനിക്കരയില്‍ പലചരക്കു വ്യാപാരം നടത്തിവന്നിരുന്ന ഇയാള്‍ കടയുടെ മറവിലാണ് യാതൊരു വക നിയമ വ്യവസ്ഥയും പാലിക്കാതെ കോടികളുടെ നിക്ഷേപം നടത്തി ജനങ്ങളെ വെട്ടിച്ചു നാടുവിട്ടത്.

ദിവസം, ആഴ്ച, മാസം എന്നീ നിലകളില്‍ പണം സ്വീകരിച്ച് കാലാവധി കഴിയുമ്പോള്‍ പലിശ സഹിതം മടക്കി നല്‍കും എന്നാണ് വാഗ്ദാനം. ഇയാളെ സഹായിച്ചിരുന്ന മറ്റൊരു കടക്കാരനും ഒളിവിലാണ്.

ജനങ്ങളില്‍ നിന്നും ലഭിച്ച പണം മുഴുവന്‍ ഇയാളും കുടുംബവും ആഡംബര ജീവിത്തിനാണു ഉപയോഗിച്ചത്. തട്ടിപ്പില്‍ ഭാര്യക്കും മറ്റൊരു കടക്കാരനും പങ്കുടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിക്ഷേപം നടത്തിയ ആളുകള്‍ മണ്ണുത്തി പൊലീസില്‍ പരാതി നല്‍കി. പ്രതി ഒളിവില്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here