യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്, മസ്കത്ത്–കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി.
വിമാനത്തിനുള്ളില്‍ മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് യാത്രക്കാരില്‍ ചിലരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്.
മൂന്നു കുഞ്ഞുങ്ങളടക്കം 185 പേരാണ് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737–8 വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്.
എയർക്രാഫ്റ്റ് പ്രഷറൈസേഷൻ പ്രശ്നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്പ്രസ് അറിയിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം. പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം വിമാനം യാത്രക്കാരുമായി പുറപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here