സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കർശനമാക്കുന്നു. രാവിലെ 9 മണിക്ക് മുൻപ് ഹാജർ രേഖപ്പെടുത്തിയ ശേഷം ജീവനക്കാർ പുറത്ത് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.
ഈ സാഹചര്യത്തിൽ അതിരാവിലെ പഞ്ച് ചെയ്ത് പുറത്ത് പോകുന്ന ജീവനക്കാരെ സി.സി.ടി.വി മുഖാന്തരം കണ്ടെത്തും.
ഇവർക്കെതിരെ ഗുരുതര ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ ബിശ്വാസ് സിൻഹ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here