ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്‌ക്കൂ എന്ന മദ്രാവാക്യമുയർത്തിയുള്ള എൽഡിഎഫ് ജാഥ നാളെ ആരംഭിക്കും.
തെക്കൻ കേരളത്തിൽ നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും,വടക്കൻകേരള ജാഥക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും നേതൃത്വം നല്‍കും.തിരുവനന്തപുരത്ത് നിന്നും മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന ജാഥ മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും.
ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കി രാജ്യത്തെ രക്ഷിയ്‌ക്കൂക, രാജ്യത്ത് വികസനവും സമാധാനവും സാമൂഹ്യ പുരോഗതിയും കൊണ്ടുവരിക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് “കേരള സംരക്ഷണ യാത്ര” എന്ന പേരില്‍ സംസ്ഥാനത്ത് ജാഥ നടത്താന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി 14-ന് തിരുവനന്തപുരത്ത് വെച്ചും,ഫെബ്രുവരി 16-ന് മഞ്ചേശ്വരത്ത് വെച്ചും ജാഥകള്‍ ആരംഭിച്ച് മാര്‍ച്ച് 2-ന് തൃശ്ശൂരില്‍ സമാപിക്കും.
നാളെ തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും, മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥയ്‌ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും നേതൃത്വം നല്‍കും.
തിരുവനന്തപുരത്ത് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മഞ്ചേശ്വരത്ത് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, ജാഥ ഉദ്‌ഘാടനം ചെയ്യും.
രണ്ട് ജാഥകളും മാര്‍ച്ച് 2-ന് വമ്പിച്ച റാലിയോടുകൂടി തൃശ്ശൂരില്‍ സമാപിക്കും. സമാപന റാലിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുയുള്ള എല്‍.ഡി.എഫ്. നേതാക്കള്‍ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here