സോളാർ സ്ഥാപിക്കാൻ വ്യവസായിയായ ഡോ.ടി.സി.മാത്യുവിൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇന്ന് വിധി പറയും.
ബിജു രാധാകൃഷ്ണൻ ,സരിതാ നായർ എന്നിവരാണ് കേസിലെ പ്രതികൾ .ടി.സി.മാത്യു നൽകിയ സ്വകാര്യ അന്യായത്തിലാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത്.
സോളാർ പാനൽ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാരുമായി കരാർ ഉണ്ടാക്കുന്നതിന് ടീം സോളാർ റിവ്യു വമ്പിൾ എനർജി സൊല്യൂഷൻസ് എന്ന പേരിൽ തന്നെ സമീപിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ തുക നൽക്കിയെന്നാണ് കേസ്.
കമ്പനിയുടെ ഡയറക്ടർമാരാണെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണൻ ആർ.ബി.നായർ എന്ന പേരിലും സരിത ലക്ഷ്മി നായർ എന്ന പേരിലുമാണ് പരാതിക്കാരനെ സമീപിച്ചത്.
വിവിധ ജില്ലകളിലെ സോളാർ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശവും വാഗ്ദാനം ചെയ്തിട്ടാണ് 2013 ൽ തട്ടിപ്പ് നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here