പുല്‍വാമയില്‍ വന്‍ സുരക്ഷാ വീഴ്ചയെന്നതിനുള്ള തെളിവുകള്‍ പുറത്ത് . സ്പോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്താനിടയുണ്ടെന്ന് കാണിച്ച് ഐബി നല്‍കിയ കത്ത് പുറത്ത്.
സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മല്ലിക് നേരത്തെ തുറന്ന് സമ്മതിച്ചിരുന്നു .
വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിവന്ന വാഹനം തിരിച്ചറിയാന്‍ സാധിച്ചില്ല. എന്‍ െഎ എ നല്‍കിയ വിവരങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷാ സേന പ്രവര്‍ത്തിച്ചില്ലെന്നുമായിരുന്നു ഗവര്‍ണര്‍ വ്യക്തമാക്കിയത്.
ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്‍റെ ചരിത്രത്തിൽ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവുംവലിയ ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്ഫോടക വസ്തു നിറച്ച വാഹനം തീവ്രവാദി ഓടിച്ചുകയറ്റുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here