പുതുജീവൻ നൽകാൻ നിമിത്തമായത് മുംബൈയിലെ ലോക്കൽ ട്രെയിൻ

മുംബൈ: മഹാ നഗരത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് അവയവദാന ദൗത്യത്തിന് മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിൻ പങ്കാളിയാകുന്നത്. മസ്തിഷ്ക മരണം സംഭവിച്ച 53 വയസ്സുകാരന്റെ കരൾ താനെയിലെ ജുപിറ്റർ ഹോസ്പിറ്റലിൽ നിന്നും ദാദറിന് സമീപമുള്ള പരേൽ ഗ്ലോബൽ ഹോസ്പിറ്റലിലെ രോഗിക്ക് എത്തിക്കേണ്ട ദൗത്യമായിരുന്നു വിജയകരമായി പൂർത്തിയാക്കിയത്.

നഗരത്തിലെ തിരക്കേറിയ റോഡുകളിലെ ഗതാഗതകുരുക്ക് ഒഴിവാക്കാമായിരുന്നു ലോക്കൽ ട്രെയിനിന്റെ സേവനം തേടിയത്. ഏകദേശം 30 കിലോമീറ്റർ 38 മിനുറ്റ് കൊണ്ട് താണ്ടിയാണ് പരേൽ ഗ്ലോബൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കരൾ എത്തിക്കുവാൻ കഴിഞ്ഞത്.

ട്രാഫിക് പോലീസിന്റെയും താനെ, ദാദർ റെയിൽവേ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെയും സഹകരണമാണ് ദൗത്യം സഫലമാക്കിയത്.

തിരക്കേറിയ സമയത്ത് പ്രത്യേക കംപാർട്മെന്റിൽ ഗ്ലോബൽ ഹോസ്പിറ്റൽ ടീം കരളുമായി ദാദർ സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്ത് മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സും, റെയിൽവേ സുരക്ഷാ സേനയും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു.

ഇവരുടെ സഹായത്തോടെ ഒട്ടും സമയം പാഴാക്കാതെ ആശുപത്രീയിൽ എത്തിക്കേണ്ട ജോലിയും എളുപ്പമായി. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഉല്ലാസനഗറർ നിവാസിയാണ് അവയവദാനത്തിലൂടെ മറ്റൊരാൾക്ക് ജീവൻ പകുത്തു നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here