പത്തനംതിട്ട വെച്ചുച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസിപെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതി അടക്കം രണ്ട് പേർക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.
ഫോൺവഴി സൗഹൃദം ഉണ്ടാക്കിയായിരുന്നു പെൺകുട്ടികളെ പീഡിപ്പിച്ചത്. വെച്ചുച്ചിറ സ്വദേശി റോഷൻ, കക്കുടമൺ സ്വദേശി രജീഷ് എന്നിവരും പെൺകുട്ടിയോട് ലൈഗിംക ചുവയോടെ സംസാരിച്ചതിന് ജോബിൻ എന്നയാളുമാണ് അറസ്റ്റിലായത്.
പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ലാൽരാജ്, പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കൊണ്ട് പോയ ഡ്രൈവർ അമൽ എന്നിവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ഒരു കുട്ടിയോട് മൊബൈൽ ഫോണിൽ സൗഹൃദം സ്ഥാപിച്ച് പിന്നീട് സമീപത്തെ വീടിന്‍റെ ടെറസ്സിലും ആളൊഴിഞ്ഞ കെട്ടിടത്തിലും കൊണ്ട് പോയി ഒന്നര മാസത്തിനുള്ള പലതവണ പീഡിപ്പിക്കുകയായിരുന്നു.
പീന്നീട് കുട്ടിയുടെ ബന്ധുവായ കുട്ടിയെയും സമാനമായ രീതിയിൽ പീഡനത്തിനിരയാക്കി. വൈദ്യപരിശോധനയിൽ കുട്ടികൾപീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു.
ഒരു കുട്ടി പതിവായി സ്കൂളിൽ എത്തുന്നില്ലെന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്.
പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പോക്സോവകുപ്പുകളനുസരിച്ചാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കന്നത്. തിരുവല്ല ഡിവൈഎസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here