വിപിപി മുസ്തഫ ആരാണെന്നല്ലേ; അവര്‍ക്കുത്തരമുണ്ട് നിങ്ങള്‍ ചോദിക്കാന്‍ തയ്യാറാണോ ? മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍റെ കുറിപ്പ് | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Wednesday, January 20, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ‘സന്യാസത്തിനായി ഹിമാലയം വരെ കാല്‍നടയാത്ര പോകാമെന്ന് ലാല്‍ എന്നോട് പറഞ്ഞു’ ശ്രീനിവാസന്‍

    ‘സന്യാസത്തിനായി ഹിമാലയം വരെ കാല്‍നടയാത്ര പോകാമെന്ന് ലാല്‍ എന്നോട് പറഞ്ഞു’ ശ്രീനിവാസന്‍

    കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി; പാര്‍ട്ടി പ്രവര്‍ത്തകരോട് കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം

    സമരം സമവായത്തിലേക്ക് എത്തിക്കാന്‍ പുതിയ ഉപാധിയുമായി കേന്ദ്രം; നാളെ യോഗം ചേരാനൊരുങ്ങി കര്‍ഷകര്‍

    ‘നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന കാലം’; വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

    ലൈഫ് മിഷന്‍: രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 28 ന്

    നെയ്യാറ്റിൻകരയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ

    നെയ്യാറ്റിൻകരയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ

    എലീന പടിക്കല്‍ ഇനി  രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

    എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

    ‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’:  ജോണ്‍ ബ്രിട്ടാസ്

    ‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ്

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ‘സന്യാസത്തിനായി ഹിമാലയം വരെ കാല്‍നടയാത്ര പോകാമെന്ന് ലാല്‍ എന്നോട് പറഞ്ഞു’ ശ്രീനിവാസന്‍

    ‘സന്യാസത്തിനായി ഹിമാലയം വരെ കാല്‍നടയാത്ര പോകാമെന്ന് ലാല്‍ എന്നോട് പറഞ്ഞു’ ശ്രീനിവാസന്‍

    കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി; പാര്‍ട്ടി പ്രവര്‍ത്തകരോട് കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം

    സമരം സമവായത്തിലേക്ക് എത്തിക്കാന്‍ പുതിയ ഉപാധിയുമായി കേന്ദ്രം; നാളെ യോഗം ചേരാനൊരുങ്ങി കര്‍ഷകര്‍

    ‘നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന കാലം’; വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

    ലൈഫ് മിഷന്‍: രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 28 ന്

    നെയ്യാറ്റിൻകരയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ

    നെയ്യാറ്റിൻകരയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ

    എലീന പടിക്കല്‍ ഇനി  രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

    എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

    ‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’:  ജോണ്‍ ബ്രിട്ടാസ്

    ‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ്

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News
No Result
View All Result

വിപിപി മുസ്തഫ ആരാണെന്നല്ലേ; അവര്‍ക്കുത്തരമുണ്ട് നിങ്ങള്‍ ചോദിക്കാന്‍ തയ്യാറാണോ ? മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍റെ കുറിപ്പ്

by ന്യൂസ് ഡെസ്ക്
2 years ago
വിപിപി മുസ്തഫ ആരാണെന്നല്ലേ; അവര്‍ക്കുത്തരമുണ്ട് നിങ്ങള്‍ ചോദിക്കാന്‍ തയ്യാറാണോ ? മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍റെ കുറിപ്പ്
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ‘വാര്‍ത്തകള്‍ ആഘോഷിക്കുമ്പോള്‍ കാസര്‍കോട്‌ ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നിങ്ങളുടെ ജേര്‍ണലിസ്റ്റിനോട് കൂടി ഇയാള്‍ കൊലിവിളി നടത്തിയതാകുമോ എന്നൊന്ന് ചോദിക്കണമായിരുന്നു.

ADVERTISEMENT

അവര്‍ പറഞ്ഞു തരും വി പി പി മുസ്‌തഫ ആരാണെന്ന്, അവരേത് പാര്‍ട്ടിയുടെ അനുഭാവികളാണെങ്കിലും. കൊലപാതകങ്ങള്‍ കൊണ്ട്, അക്രമം കൊണ്ട് രാഷ്‌ട്രീയപ്രവര്‍ത്തനം നടത്താമെന്ന് കരുതുന്ന പലരുമുണ്ടാകാം കേരളത്തിലെ പല പാര്‍ട്ടികളിലും.

READ ALSO

‘സന്യാസത്തിനായി ഹിമാലയം വരെ കാല്‍നടയാത്ര പോകാമെന്ന് ലാല്‍ എന്നോട് പറഞ്ഞു’ ശ്രീനിവാസന്‍

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

പക്ഷേ, മു‌സ്‌തഫ അതില്‍ പെടുന്ന ആളാകില്ല’. ജനുവരി ഏഴിന്‌ കല്ല്യാട്ട്‌ സിപിഐ എം നേതാവ്‌ വിപിപി മുസ്‌തഫ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത്‌ വാർത്തയാക്കുന്നവരോട്‌ മാധ്യമപ്രവർത്തകൻ ശ്രീജിത്ത്‌ ദിവാകരന്‌ പറയാനുള്ളത്‌ ഇതാണ്‌.

ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ ഇരുപരുവർഷത്തോളം പരിചയമുള്ള വിപിപി മുസ്‌തഫയെന്ന രാഷ്‌ട്രീയ പ്രവർത്തകന്റെ സമീപനത്തെക്കുറിച്ചുള്ള ഓർമ ശ്രീജിത്ത്‌ ദിവാകരൻ പങ്കുവെയ്‌ക്കുന്നത്‌.

എസ്എഫ്ഐ പ്രവർത്തനകാലത്തുണ്ടായ തീർത്തും പ്രകോപനപരമായ നടപടികളോട്‌ പോലും ജനാധിപത്യപരമായി ഇടപെട്ട വിപിപി മുസ്‌തഫയുടെ രാഷ്‌ട്രീയ പ്രവർത്തന ശൈലിയെക്കുറിച്ചാണ്‌ ശ്രീജിത്ത്‌ ദിവാകരൻ പറയുന്നത്‌.

ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

സഖാവ് ‌വി പി പി മുസ്‌തഫയെ ഏതാണ്ട് രണ്ട് പതിറ്റാണ്ടായറിയാം. ആരതി ആദ്യമായി മുസ്‌തഫയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഏതോ എസ്എഫ്ഐ പരിപാടി കഴിഞ്ഞ് കാസര്‍ഗോഡു നിന്ന് കാഞ്ഞങ്ങാട്ടേക്ക് ബസ് കേറാന്‍ നില്‍ക്കുന്ന ഒരു ദിവസത്തെ ഓര്‍മ്മയാണ്.

ആരതി പത്തിലോ ഒന്‍പതിലോ മറ്റോ ആണ്. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം. ഒരു വൈകുന്നേരം കാസര്‍ഗോഡ് ടൗണില്‍ നടന്ന പരിപാടികഴിഞ്ഞ് ബസ്സ്റ്റാന്‍ഡില്‍ നിന്ന് ഒരോ ചായയും കുടിച്ച് മുസ്‌തഫയും ആരതിയും കാഞ്ഞങ്ങാട്ടേക്ക് ബസ് കാത്തു നില്‍ക്കുന്നു.

പെട്ടന്ന് ഒരു സംഘം, എബിവിപിക്കാരാണോ, എംഎസ്എഫുകാരാണോ, കെഎസ്യുക്കാരാണോ എന്ന് ആരതി പറഞ്ഞത് എനിക്കോര്‍മ്മയില്ല, ചുറ്റും നിന്ന് അതിരൂക്ഷമായി അസഭ്യം പറയുന്നു. പതിനാല് വയസോ മറ്റോ ഉള്ള ആരതിയേയും അന്ന് പി.ജിക്കോ മറ്റോ പഠിക്കുന്ന മുസ്തഫയേയും ചേര്‍ത്തും ചേര്‍ക്കാതെയും രൂക്ഷമായാണ് തെറി വിളി.

ആരതി ക്ഷോഭവും സങ്കടവും കൊണ്ട് വിറച്ച് മുസ്തഫയെ നോക്കുന്നു. മുസ്തഫയാകട്ടെ ഒരു ഭാവിവിത്യാസവുമില്ലാതെ ചായ ഊതിക്കുടിക്കുന്നു. ആരതിക്ക് കരച്ചില്‍ വരുന്നു. മുസ്തഫ ഒന്നും മിണ്ടാതെ ബസ് വരുമ്പോള്‍ ആരതിക്കൊപ്പം ബസില്‍ കേറുന്നു. പ്രതിഷേധിച്ച് ആരതി മറ്റൊരു സീറ്റില്‍ പോയിരിക്കുന്നു.

കാഞ്ഞങ്ങാട്ട് ഇറങ്ങി വീട്ടിലേയ്ക്ക് ആരതിക്ക് കൂട്ട് നടക്കുമ്പോള്‍ മുസ്തഫ പറഞ്ഞത് ഇങ്ങനെയാണെന്നാണ് ആരതി എന്നോട് പറഞ്ഞത്: നീയെന്താ വിചാരിച്ചേ, ഞാന്‍ സിനിമയിലെ നായകന്മാരെ പോലെ അവരെ മുഴുവന്‍ ഇടിച്ച് പഞ്ചറാക്കുമെന്നോ? അതോ തിരിച്ച് അതേ ഭാഷയില്‍ അവരോട് സംസാരിക്കുമെന്നോ?

അതയോ അവിടെ നിന്ന് നമ്മുടെ സഖാക്കളെ കൂട്ടി അവരെ തിരിച്ചടിക്കാന്‍ പോകുമെന്നോ? അങ്ങനെയൊന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റില്ല.

അവര്‍ അവരുടെ സംസ്‌കാരം കാണിക്കുന്നു. നമ്മളെ അങ്ങനെ തളര്‍ത്താമെന്നാണ് കരുതുന്നത്. അതില്‍ തളര്‍ന്നാല്‍ അവര് വിജയിച്ചു’ എന്ന്. ആരതിക്ക് തൃപ്തിയായിട്ടുണ്ടായിരുന്നില്ല.

ഇക്കഥ പിന്നീടൊരിക്കല്‍ ഡല്‍ഹിയില്‍ മുനീര്‍ക്കയില്‍ ഉള്ള ഒറ്റമുറി വീട്ടിലിരുന്ന് ആരതി പറയുമ്പോള്‍ ഞാന്‍ പറഞ്ഞു, അന്നത്തെ ഞങ്ങളൊക്കെയാണെങ്കില്‍, അവരാരെങ്കിലും കാഞ്ഞങ്ങാട്ടോ പരിസരത്തോ വരുമ്പോ രണ്ട് കൊടുക്കാം എന്നൊരു വാഗ്ദാനമെങ്കിലും കൊടുത്ത് ആരതിയെ സമാധാനിപ്പിച്ചേനെ എന്ന്.

അന്നും മുസ്തഫ പറഞ്ഞു, എന്റെ ശ്രീജിത്തേ, അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റുമോ? നമ്മളീ കേള്‍ക്കുന്നതില്‍ മുഴുവന്‍ തകരാനും തളരാനും നിന്നാല്‍ പിന്നെ എങ്ങനെ കാര്യങ്ങള്‍ നടക്കും എന്ന്.

ഇക്കഥയൊക്കെ ഓര്‍മ്മയില്‍ വന്നിട്ടും വി പി പിമുസ്തഫയുടെ കൊലവിളിയെന്ന വാര്‍ത്ത കണ്ടപ്പോള്‍ സംശയിച്ചു. ഇയാളിനി ഉറക്കമുണര്‍ന്നപ്പോള്‍ ഗ്രിഗര്‍ സാന്‍സയെ പോലെ മെറ്റമോര്‍ഫോസീസടച്ച് നികൃഷ്ട ജീവിയായോ എന്നറിയണമല്ലോ.

അതുകൊണ്ട് ആരോ ഷെയര്‍ ചെയ്തിരുന്ന ഫുള്‍ ലെഗ്ത്ത് വീഡിയോ കുത്തിയിരുന്ന് കണ്ടു.

ഇല്ല, നാട്ടിലെ പ്രാദേശിക പരിപാടികളില്‍ സംസാരിക്കുന്ന നേതാക്കളുടെ വൈകാരിക ഭാഷയിലുള്ള ഒരു പ്രകടനം മാത്രം. കഴിഞ്ഞ കുറച്ച് കാലമായി സി.പി.ഐ.എം മാറാനായുള്ള ശ്രമത്തിലാണ്. പദ്ധതികളും പരിപാടികളും മാറി. ആ ഞങ്ങളുടെ ക്ഷമ പരിശോധിക്കരുത്.

ക്ഷമയുടെ നെല്ലിപ്പടിയും കഴിഞ്ഞ് പാതാളത്തിലെത്തിയാല്‍ ഞങ്ങള്‍ റോക്കറ്റ് പോലെ കുതിച്ചുയരും. ആ റോക്കറ്റില്‍ പെട്ടുപോയാല്‍ ആരും ബാക്കിയുണ്ടാകില്ല. ചിതറിച്ച് കളയും’. എന്നാതാണ് അതിലെ വിവാദ ഭാഗം. കോണ്‍ഗ്രസിന്റെ പ്രദേശിക നേതാക്കളുടെ പേരുകളും പറയുന്നുണ്ട്.

ഊന്നലെല്ലാം ഇതുവരെ ക്ഷമിച്ചു എന്നതിലാണ്. ‘വിദ്യാര്‍ത്ഥികളെ തല്ലിചതയ്ക്കുന്ന പോലീസുകാരാ, നിങ്ങളോര്‍ത്തോ, ഞങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ നീയൊന്നും സന്ധ്യയ്ക്ക് വീട്ടിലെത്തില്ല. വീട്ടില്‍ കാത്തിരിക്കുന്നവരോട് പറഞ്ഞിട്ട് പോന്നാമതി’ തുടങ്ങിയ ഗീര്‍വാണങ്ങള്‍ പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ തട്ടിവിടില്ലേ, ആ ലൈനില്‍.

ഇന്നത്തെ വാര്‍ത്താ ആഘോഷമായ കൊലവിളി ഇതായിരുന്നു. വാര്‍ത്തകൊടുത്ത് പൊലിപ്പിക്കുമ്പോള്‍, കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസ് മറ്റ് നേതാക്കളിലേയ്ക്കും നീളുന്നു, തുടങ്ങിയ വാര്‍ത്തകള്‍ ആഘോഷിക്കുമ്പോള്‍ കാസര്‍ഗോഡ് ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നിങ്ങളുടെ ജേര്‍ണലിസ്റ്റിനോട് കൂടി ഇയാള്‍ കൊലിവിളി നടത്തിയതാകുമോ എന്നൊന്ന് ചോദിക്കണമായിരുന്നു.

അവര്‍ പറഞ്ഞു തരും വി.പി.പി. മുസ്തഫ ആരാണെന്ന്, അവരേത് പാര്‍ട്ടിയുടെ അനുഭാവികളാണെങ്കിലും. കൊലപാതകങ്ങള്‍ കൊണ്ട്, അക്രമം കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്താമെന്ന് കരുതുന്ന പലരുമുണ്ടാകാം കേരളത്തിലെ പല പാര്‍ട്ടികളിലും. പക്ഷേ, മുസ്തഫ അതില്‍ പെടുന്ന ആളാകില്ല.

കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തെ ന്യായീരിക്കാനോ അതിന് പ്രേരണയും പ്രേരകവുമായ ഘടകങ്ങളെ വെള്ളപൂശാനോ ഞാനില്ല.

അത് ചെയ്യുകയുമില്ല. മുസ്തഫയെ ആ പ്രസംഗത്തിന്റെ പേരില്‍, ആ കൊലക്കേസുമായി ബന്ധിക്കാനുള്ള മാധ്യമങ്ങളും മറ്റ് ചിലരും നടത്തുന്ന ശ്രമങ്ങളോടാണ് പ്രതികരിച്ചത്.

എന്‍.ബി: മുസ്തഫയടക്കമുള്ള ആളുകള്‍, നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന കാലത്ത്, നിങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് നാട്ടിലിറങ്ങി പരാതി പറയുന്നതിന് പകരം നിയമനടപടികളെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് വേണ്ടത്.

നാട്ടില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിങ്ങള്‍ പരസ്പരം പോരടിച്ചും ഭയന്നും നേരിടുകയാണെങ്കില്‍ നാട്ടില്‍ നിയമസംവിധാനങ്ങളെന്തിന്? രണ്ട് പേരെ വെട്ടിക്കൊല്ലുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ ക്രമസമാധാന പാലനത്തിന് പങ്കില്ലേ?

Related Posts

എ കെ ജി യെക്കുറിച്ച് പറഞ്ഞ് തേങ്ങി കരഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി
Featured

എ കെ ജി യെക്കുറിച്ച് പറഞ്ഞ് തേങ്ങി കരഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി

January 20, 2021
‘സന്യാസത്തിനായി ഹിമാലയം വരെ കാല്‍നടയാത്ര പോകാമെന്ന് ലാല്‍ എന്നോട് പറഞ്ഞു’ ശ്രീനിവാസന്‍
ArtCafe

‘സന്യാസത്തിനായി ഹിമാലയം വരെ കാല്‍നടയാത്ര പോകാമെന്ന് ലാല്‍ എന്നോട് പറഞ്ഞു’ ശ്രീനിവാസന്‍

January 20, 2021
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി; പാര്‍ട്ടി പ്രവര്‍ത്തകരോട് കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം
Featured

സമരം സമവായത്തിലേക്ക് എത്തിക്കാന്‍ പുതിയ ഉപാധിയുമായി കേന്ദ്രം; നാളെ യോഗം ചേരാനൊരുങ്ങി കര്‍ഷകര്‍

January 20, 2021
‘നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന കാലം’; വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Featured

ലൈഫ് മിഷന്‍: രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 28 ന്

January 20, 2021
നെയ്യാറ്റിൻകരയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ
Crime

നെയ്യാറ്റിൻകരയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ

January 20, 2021
എലീന പടിക്കല്‍ ഇനി  രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍
ArtCafe

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

January 20, 2021
Load More
Tags: Dont MissKasargodvpp musthafa
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

എ കെ ജി യെക്കുറിച്ച് പറഞ്ഞ് തേങ്ങി കരഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി

‘സന്യാസത്തിനായി ഹിമാലയം വരെ കാല്‍നടയാത്ര പോകാമെന്ന് ലാല്‍ എന്നോട് പറഞ്ഞു’ ശ്രീനിവാസന്‍

സമരം സമവായത്തിലേക്ക് എത്തിക്കാന്‍ പുതിയ ഉപാധിയുമായി കേന്ദ്രം; നാളെ യോഗം ചേരാനൊരുങ്ങി കര്‍ഷകര്‍

ലൈഫ് മിഷന്‍: രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 28 ന്

നെയ്യാറ്റിൻകരയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

Advertising

Don't Miss

മലയാളികൾ സ്വന്തമായി കരുതിയിരുന്ന മുത്തശ്ശൻ  പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇനി ഓർമ
ArtCafe

മലയാളികൾ സ്വന്തമായി കരുതിയിരുന്ന മുത്തശ്ശൻ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇനി ഓർമ

January 20, 2021

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ്

മലയാളികൾ സ്വന്തമായി കരുതിയിരുന്ന മുത്തശ്ശൻ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇനി ഓർമ

അർണാബ് ഗോസ്വാമിക്ക്‌ വിവരങ്ങൾ ചോർത്തി നല്‍കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം: എകെആന്റണി

കോണ്‍ഗ്രസ് വിടുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കെ വി തോമസ്; മതനിരപേക്ഷ വാദികള്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ ക‍ഴിയില്ല: സിഎന്‍ മോഹനന്‍

തുല്യതയ്ക്കായുള്ള കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് കമല ഹാരിസ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • എ കെ ജി യെക്കുറിച്ച് പറഞ്ഞ് തേങ്ങി കരഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി January 20, 2021
  • ‘സന്യാസത്തിനായി ഹിമാലയം വരെ കാല്‍നടയാത്ര പോകാമെന്ന് ലാല്‍ എന്നോട് പറഞ്ഞു’ ശ്രീനിവാസന്‍ January 20, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)