ദില്ലി: പാമോലിൻ ഇടപാടിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നൽകിയ ഹർജികളിൽ സുപ്രീം കോടതി ചൊവ്വാഴ്ച അന്തിമ വാദം കേൾക്കും.
മുൻ ചീഫ് സെക്രട്ടറിമാർ ആയിരുന്ന പി ജെ തോമസ്, ജിജി തോംസൺ എന്നിവരാണ് ഹർജികൾ നൽകിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് ടി എച്ച് മുസ്തഫ നൽകിയ ഹർജിയിലും ചൊവ്വാഴ്ച അന്തിമ വാദം ആരംഭിക്കും.
ജസ്റ്റിസ് എ എം ഖാൻവിൽക്കർ ജസ്റ്റിസ് അജയ് രസ്തോഗി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
മൂന്ന് പേർക്ക് എതിരായ എഫ് ഐ ആർ റദ്ദാക്കുന്നതിനെ സംസ്ഥാന സർക്കാരും വി എസ് അച്യുതാനന്ദനും എതിർത്തേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here