മുസ്ലീമുകള്‍ക്ക് ജീവനുള്ളിടത്തോളം ഇന്ത്യയിലെ അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികള്‍ മുഴങ്ങും; പാക്കിസ്ഥാനെതിരെ ഒവൈസി

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അസദുദ്ദീന്‍ ഒവൈസി. ആദ്യത്തെ ഭീകരാക്രമണമല്ല പുല്‍വാമയില്‍ ഉണ്ടായത്.ഉറിയിലും പത്താന്‍കോട്ടിലും ഇതിന് മുമ്പ് ആക്രമണം ഉണ്ടായിട്ടുണ്ട്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് പറയാനുള്ളത് നിഷ്‌കളങ്കതയുടെ മുഖം മൂടി അഴിച്ച് വെക്കണം എന്നാണ്. മുംബൈയിലായിരുന്നു പാക്കിസ്ഥാനെതിരെ എ.ഐ.എം.ഐ.എം നേതാവ് ഒവൈസിയുടെ രൂക്ഷ വിമര്‍ശനം.

പ്രവാചകനായ മുഹമ്മദിന്റെ പടയാളി ഒരിക്കലും ആരെയും കൊല്ലില്ലെന്നും ആയതിനാല്‍ നിങ്ങള്‍ ജയ്‌ഷെ മുഹമ്മദല്ല, ജയ്‌ഷെ സാത്താനാണ്. മസൂദ് അസര്‍ നിങ്ങള്‍ മൗലാനയല്ല നിങ്ങള്‍ പിശാചിന്റെ ശിഷ്യനാണ്.

ലക്ഷ്വര്‍ ഇ ത്വയ്ബ ലക്ഷ്വറി സാത്താനാണെന്നും ഒവൈസി വിമര്‍ശിച്ചു. ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാക്കിസ്ഥാന്‍ ദു:ഖിക്കേണ്ട എന്നും ഓവൈസി കൂട്ടിച്ചേര്‍ത്തു

ഇന്ത്യയിലെ പള്ളികളില്‍ നിന്ന് പ്രാര്‍ത്ഥനാമണി മുഴങ്ങുന്നത് തടയുമെന്നു പാക്കിസ്ഥാന്‍ മന്ത്രി പ്രതികരിച്ചിരുന്നു.

എന്നാല്‍ എനിക്കവരോട് പറയാനുള്ളത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം പള്ളികളില്‍ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മണികളും മുഴങ്ങും എന്ന് തന്നെയാണ്. എല്ലാ വിഭാഗം ജനങ്ങളും ഇവിടെ ഒന്നാണെന്നും ഒവൈസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here