കമ്മാര സംഭവത്തിന് ശേഷമിറങ്ങിയ ദിലീപിന്റെ “കോടതി സമക്ഷം ബാലന്‍ വക്കീല്‍” തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ടാണ് ദിലീപ് എത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. വിക്കുള്ള വക്കീൽ ബാലകൃഷ്‌ണൻ ആയിട്ടാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. നാല് വർഷമാണ് ദിലീപ് ഈ ചിത്രത്തിലെത്താനായി ബി ഉണ്ണികൃഷ്‍ണൻ കാത്തിരുന്നത്.
ദിലീപിനെ മനസിൽ കൊണ്ടെഴുതിയ കഥാപാത്രമാണ് ബാലൻ വക്കീൽ എന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു. ചിത്രം വളരെ മുൻപ് തന്നെ ചർച്ചകളൊക്കെ നടന്നെങ്കിലും പലകാരണങ്ങൾ കൊണ്ടും മറ്റു പ്രോജക്ടുകൾ കൊണ്ടും നീണ്ടു പോകുകയായിരുന്നു. ബാലന്‍ വക്കീല്‍ വെറുമൊരു തമാശക്കാരനല്ല.
കാര്യങ്ങള്‍ തിരിച്ചറിയുന്ന, എന്നാല്‍ തെല്ല് അപകര്‍ഷതാബോധമൊക്കെയുള്ള ഒരാളാണ് അയാള്‍. താന്‍ എന്താണെന്നറിവുള്ളയാള്‍. അങ്ങനെ ഒരു കഥാപാത്രമായി വയ്ക്കാനായി ദിലീപ് അനായാസേന അഭിനയിച്ചു തകർത്തു.
ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെയും പിന്തുണകൊണ്ടാണ് സിനിമ മുന്നറികൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ സിനിമ ഇപ്പോഴും ഹൗസ്ഫുളായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ദിലീപിനൊപ്പം മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ കഥാപാത്രമായിരുന്നു .
കരിയറില്‍ ഇതിനും മുന്‍പും നിരവധി വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ആളാണ് ദിലീപ്. ചാന്തുപൊട്ട്, പച്ചക്കുതിര, കുഞ്ഞിക്കൂനന്‍, സൗണ്ട് തോമ തുടങ്ങിയവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ഇതേ പോലെ വിക്കന്‍ വക്കീലായിട്ടാണ് ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ബാലന്‍ വക്കീല്‍ ഒരു കേസ് ഏറ്റെടുക്കുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം .
ദിലീപിനൊപ്പം സിദ്ധിഖ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കായിരുന്നു കൈയ്യടി ലഭിച്ചത്. ദിലീപിന്റെ അച്ഛന്‍ വേഷത്തിലാണ് സിദ്ധിഖ് ചിത്രത്തില്‍ എത്തിയിരുന്നത്.
പതിവില്‍നിന്നും വ്യത്യസ്തമായി ഹാസ്യത്തിന് പ്രാധാന്യമുളള ഒരു റോളിലായിരുന്നു സിദ്ധിഖ് എത്തിയത്. 2 കണ്‍ട്രീസിനു ശേഷം അജു വര്‍ഗീസും സുരാജ് വെഞ്ഞാറമൂടും മമ്ത മോഹൻദാസും ദിലീപ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ വിജയാഘോഷം തിരുവനന്തപുരത്തു നടന്നു. നായകൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here