വീണ്ടും ചാവേറാക്രമണത്തിന് ജെയിഷെ പദ്ധതിയിട്ടു; സെെനിക നടപടി ഈ സാഹചര്യത്തില്‍; പ്രത്യാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ

ഇന്ത്യയുടെ വ്യോമാക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ് ലെ. പാക്കിസ്താനിലെ ജയ്ഷ ഇ മുഹമ്മദിന്‍റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ബാലാക്കോട്ടിലെ ജെയ്ഷെയുടെ ഏറ്റവും വലിയഭീകര ട്രെയിനിങ്ങ് സെന്‍റെറുകളാണ് തകര്‍ത്തത്. ബാലാക്കോട്ടിലെ വ്യോമാക്രമണത്തില്‍ ഇന്ത്യ നിരവധി ഭീകരരെ വധിച്ചുവെന്നും ഇവരില്‍ ജയിഷെ ഇ മുഹമ്മദിന്‍റെ പരിശ ലകരും ഉള്‍പ്പെടുമെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

പുല്‍വാമയ്ക്ക് ശേഷവും ഇന്ത്യയിലെ വിവിധയിടങ്ങളില്‍, ചാവേര്‍ ആക്രമണം നടത്താന്‍ ജെയ്ഷ പദ്ധതിയിട്ടതായി ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായും വിജയ് ഗോഖ് ലെ വിശദീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് സെെനിക നടപടി.

പാക്കിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നു.  നിരവധിത്തവണ പാക്കിസ്താന് മുന്നറിയിപ്പും  നടപടിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക്കിസ്താന്‍ നടപടിയെടുത്തില്ല. തുടര്‍ന്നാണ് ഇന്ത്യ, പാക്ക് അധിനിവേശ കാശ്മീരില്‍ ആക്രമണം നടത്തിയതെന്നും നടപടിയെടുത്തതെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here