സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി നായ്ക്കള്‍ക്ക് നല്‍കും; പ്രതിക്ക് 23 വര്‍ഷം തടവ് ശിക്ഷ നല്‍കി കോടതി

ബാറില്‍ കണ്ടുമുട്ടുന്ന സ്ത്രീകളെ പിസ കഴിക്കാനായി ക്ഷണിച്ച് വരുത്തിയ ശേഷമാണ് 32കാരനായ അലക്സാണ്ടര്‍ മാസ്ലെനികോവ് കൊല നടത്തിയിരുന്നത്.സ്ത്രീകളെ കൊലപ്പെടുത്തി ഗ്രൈന്ററിലിട്ട് മൃതദേഹം കഷണമാക്കിയ ശേഷം നായകള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്നതായിരുന്നു ഇയാളുടെ രീതി.

റഷ്യയിലെ വോള്‍സ്‌കൈയിലുള്ള കരോക്കെ ബാറില്‍ വെച്ച് പരിചയപ്പെട്ട 29കാരി ഡാരിയ ലാബുടിന, 28കാരി ഓള്‍ഗ ഷപോഷ്നികോവ എന്നിവരാണ് ഇയാള്‍ക്കൊപ്പം പിസ കഴിക്കാന്‍ ഇറങ്ങി മരണം ഏറ്റുവാങ്ങിയത്. ഡാരിയയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി മൃതദേഹം കുളിമുറിയില്‍ ഉപേക്ഷിച്ചത്.

ഇവരുടെ മൃതദേഹം എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കിയിരുന്നതായി പോലീസ് പറയുന്നു.ഇതൊന്നും അറിയാതെ വീട്ടിലെത്തിയ സുഹൃത്ത് ഓള്‍ഗയെ കെട്ടിയിട്ട് ക്രൂരതയ്ക്ക് ഇരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്.

എന്തിന് വേണ്ടിയാണ് തന്നെ കൊല്ലുന്നതെന്ന് യുവതി തന്നോട് ചോദിച്ചതായി കൊലപാതകി വെളിപ്പെടുത്തി. തന്റെ കുറ്റങ്ങള്‍ക്ക് മാപ്പിരന്ന പ്രതി കോടതിയുടെ കനിവിനായി അപേക്ഷിക്കുകയും ചെയ്തു. ഓള്‍ഗയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷവും തുടര്‍ച്ചയായി കുത്തിയെന്ന് ഇയാള്‍ പറയുന്നു.

വീട്ടിലേക്ക് സ്ത്രീകള്‍ക്കൊപ്പം പോയ അലക്സാണ്ടര്‍ ബാഗുകളുമായി പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 23 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel