കൊല്ലം ചിതറയിൽ മഹാദേവർകുന്നിൽ സിപിഐഎം പ്രവർത്തകൻ എ.എം.ബഷീറിനെ കോൺഗ്രസ് പ്രവർത്തകൻ കുത്തി കൊന്ന സംഭവത്തിൽ പ്രതിഷേധം ഉയരുന്നു.കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ രണ്ടു സിപിഐഎം പേരെയാണ് കോൺഗ്രസ് കൊലപ്പെടുത്തിയതെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആരോപിച്ചു.
ഒരു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയാണ് സിപിഐഎം പ്രവർത്തകൻ എ.എൺ ബഷീർ വിടപറഞ്ഞത്. അവിവാഹിതനായ ബഷീർ കറതീർത്ത കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു.
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉൾപ്പടെയുള്ള നേതാക്കൾ ബഷീറിന്റെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ രണ്ടു സിപിഐഎം പ്രവർത്തകരെയാണ് കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയതെന്ന് എസ് സുദേവൻ പറഞ്ഞു.
കൊലക്കത്തി താഴെവെച്ച് കോൺഗ്രസ് ജനങളോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട സിപിഐഎം പാർട്ടി പ്രവർത്തകരോട് സംയനം പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.കൊലപാതകിയെ തള്ളി പറയുന്നതിനു പകരം സ്വന്തം തടിയൂരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here