ദില്ലി: റഫാല്‍ വിമാനങ്ങള്‍ വെെകിപ്പിച്ചത് മോദിയാണെന്നും, പ്രധാനമന്ത്രി റഫാലില്‍ സമാന്തര ചര്‍ച്ച നടത്തിയെന്നും രാഹുല്‍ ഗാന്ധി.
എല്ലാം അപ്രത്യക്ഷമാക്കുകയാണ് മോദി സർക്കാറിന്‍റെ ജോലി. റഫാല്‍ രേഖകള്‍ നഷ്ടപ്പെട്ടതിന് പിന്നിലും അതു തന്നെയാണ്. മോദി അധികാരത്തിലേറിയതോടെ, യുവാക്കൾക്ക് തൊഴില്‍ നഷ്ടപ്പെട്ടു, സാമ്പത്തിക വളർച്ച ഇല്ലാതായി, കര്‍ഷകരുടെ പണവും നഷ്ടപ്പെട്ടു.
അനില്‍ അംബാനിയ്ക്ക് വേണ്ടി മോദി ഇടപെട്ടതിന്‍റെ തെളിവുകളാണ് നഷ്ടമായത്. രേഖകള്‍ നഷ്ടപ്പെട്ടുവെന്നാല്‍, ഇതിനര്‍ഥം രേഖകള്‍ശരിയാണെന്നാണെന്നും രാഹുല്‍ വ്യക്തമാക്കി.
നരേന്ദ്രമോദി റഫാൽ കരാർ വൈകിപ്പിച്ചു. ഇടപാടിൽ 30,000 കോടിയുടെ അഴിമതിയാണ് നടന്നത്. റഫാൽ ഇടപാടിൽ മോദിക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here