‘പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു’; ദുരനുഭവം തുറന്നുപറഞ്ഞ് നടി കവിയൂര്‍ പൊന്നമ്മ

സിനിമാ മേഖലയില്‍ നിന്ന നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി കവിയൂര്‍ പൊന്നമ്മ. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കവിയൂര്‍ പൊന്നമ്മ ഇക്കാര്യങ്ങള്‍ പറയുന്നത്.

കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍:

ചെന്നൈയില്‍ ചെന്നാല്‍ ഞാന്‍ സ്ഥിരമായി താമസിക്കുന്ന ഒരു ഹോട്ടലുണ്ട്. ഗായിക കവിയൂര്‍ രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടല്‍.

ഒരു ദിവസം ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവ് പറഞ്ഞു ഇന്ന് മുതല്‍ നമുക്ക് എന്റെ ഓഫീസിലേക്ക് താമസം മാറാമെന്ന്. പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. അതെന്താ പൊന്നമ്മ അങ്ങനെ പറഞ്ഞത്. എനിക്ക് പറ്റില്ല അത്ര തന്നെ.

വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെ. ഞാന്‍ പറഞ്ഞു. വൈജയന്തിമാല പറയില്ലായിരിക്കാം, പക്ഷേ ഞാന്‍ പറയും പിന്നീട് ഒരിക്കലും ആരില്‍ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല.

എന്ത് ത്യജിച്ചിട്ടാണെങ്കിലും സിനിമയില്‍ കയറിപ്പയറ്റണമെന്ന് കരുതുന്നവര്‍ക്കാണ് ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നത്. സിനിമയില്‍ വെറും സൗഹൃദത്തിനപ്പുറമായി ആഴത്തിലുള്ള ആത്മബന്ധമൊന്നും ആരോടും തോന്നിയിട്ടില്ല.- കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here