സിപിഐഎം പ്രവര്‍ത്തകന്‍ ഷിഹാബുദ്ദീന്റെ കൊലപാതകത്തില്‍ 7 ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍

സിപിഐ എം പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ 7 ആര്‍ എസ് എസുകാര്‍ കുറ്റക്കാര്‍ . ‘ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. കേസ് ശിക്ഷാവിധിക്കായി മാറ്റി. ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും .നാലുപേരെ വെറുതെവിട്ടു

2015 മാര്‍ച്ച് ഒന്നിനാണ് രാത്രി ആര്‍എസ്എസ് ക്രിമിനലുകള്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്. ഹോട്ടലില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കില്‍ പോവുമ്പോഴായിരുന്നു ആക്രമണം. കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഷിഹാബുദ്ദീനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. 49വെട്ടാണ് ശരീരത്തിലുണ്ടായിരുന്നത്. കാറിടിപ്പിച്ച് വീഴ്ത്തിയശേഷം നാലു പേര്‍ വാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. . ഷിഹാബിനെ വകവരുത്താന്‍ വേണ്ടി മാത്രം രണ്ടാഴ്ചമുമ്പാണ് പ്രതികളിലൊരാള്‍ പഴയ കാര്‍ വാങ്ങുകയായിരുന്നു.

ആര്‍എസ്എസുകാരായ എളവള്ളി പട്ടാളി വീട്ടില്‍ നവീന്‍(25), ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് പ്രമോദ് (26), ചുക്കുബസാര്‍ കോന്തച്ചന്‍ വീട്ടില്‍ രാഹുല്‍(27), ചുക്കു ബസാര്‍ മുക്കോലവീട്ടില്‍ വൈശാഖ് (31), തിരുനെല്ലൂര്‍ തെക്കേപ്പാട്ട് സുബിന്‍ എന്ന കണ്ണന്‍(29), പാവറട്ടി കോന്തച്ചന്‍വീട്ടില്‍ ബിജു(37), എളവള്ളി കളപ്പുരയ്ക്കല്‍ വിജയശങ്കര്‍ (22)എന്നിവരാണ് പ്രതികള്‍.എളവള്ളി തൂമാട്ട് സുനില്‍കുമാര്‍, കോന്തപ്പന്‍ വീട്ടില്‍ സുരേഷ് കുമാര്‍, പാവറട്ടി കളരിക്കല്‍ ഷിജു, പനക്കല്‍ സജീവ് എന്നിവരെ വെറുതെവിട്ടു. കേസില്‍ 79 സാക്ഷികളാണുണ്ടായിരുന്നത്.

അഡ്വ. കെ ഡി ബാബുവാണ് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍. ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്മാനെയും ആര്‍എസ്എസുകാരാണ് കൊലചെയ്തത്.ആ കേസിെന്റെ വിചാരണ തുടങ്ങിയിട്ടില്ല. തിരുനെല്ലൂര്‍ മതിലകത്ത് ഖാദറിന്റെ മക്കളാണ് ഇരുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News