ന്യൂസിലാന്‍ഡിനെ ഞെട്ടിച്ച ആക്രമണം; പള്ളികളില്‍ നടന്ന വെടിവയ്പ്പില്‍ 47 പേര്‍ കൊല്ലപ്പെട്ടു

ന്യൂസിലാന്‍ഡില്‍ രണ്ടു പള്ളികളിലായി നടന്ന വെടിവയ്പ്പില്‍ മരണം 47 ആയി. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അല്‍ നൂര്‍ മസ്ജിദിലും തൊട്ടടുത്തുള്ള മറ്റൊരു പള്ളിയിലുമാണ് വെടിവയ്പ്പ് നടന്നത്. പള്ളിയല്‍ പ്രര്‍ത്ഥനക്ക് ആളുകള്‍ തയ്യാറെടുക്കുന്ന സമയത്താണ് അക്രമി തോക്കുമായി എത്തി വെടിയുതിര്‍ത്തത്. ശേഷം കാറില്‍ രക്ഷപ്പെട്ട ഇയാളില്‍ പൊലീസ് പിടികൂടി.

ഹെഗ് ലി പാര്‍ക്കിന് സമീപത്തെ പള്ളിയില്‍ കറുത്ത വസ്ത്രവും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ് നടത്തിയത്. സംഭവസമയത്ത് കുട്ടികളടക്കം 50 പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു.

ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീമിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
സംഭവത്തിന് പിന്നാലെ ടീം അംഗങ്ങള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. താരങ്ങള്‍ സുരക്ഷിതരെന്ന് ടീമംഗം തമീം ഇഖ്ബാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here