സംശയ രോഗം; വനിതാ അസിസ്റ്റന്റ് ഡയറക്ടറെ ചൊല്ലി റോഷന്‍ ആന്‍ഡ്രൂസ് ആല്‍വിന്‍ ആന്റണിയുടെ മകനെ വീട്ടില്‍ കയറി തല്ലി

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി. തന്റെ വീട്ടില്‍ കയറി റോഷന്‍ ആന്‍ഡ്രൂസും ഗുണ്ടകളും ആക്രമണം നടത്തി എന്നാണ് നിര്‍മ്മാതാവിന്റെ പരാതി. റോഷന്‍ ആണ്‍ഡ്രൂസിന് അസിസ്റ്റന്റ് ഡയറക്ടറോട് തോന്നിയ അടുപ്പവും അതിനെ തുടര്‍ന്നുണ്ടായ സംശയങ്ങളുമാണ് സംഭവം ഇത്രയും വഷളാക്കിയത്.

സംഭവത്തെ കുറിച്ച് നിര്‍മ്മാതാവ് പറയുന്നത് ഇങ്ങനെ.

മലയാളത്തിലെ പ്രമുഖ സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് തന്റെ വനിത അസിസ്റ്റന്റ് ഡയറക്ടറോട് കടുത്ത പ്രേമം. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ സൂപ്പര്‍താരം അഭിനയിച്ച ചരിത്ര സിനിമയുടെ സംവിധായകന് ഒടുവില്‍ സംശയം തുടങ്ങി. തന്റെ സ്വന്തമെന്ന് കരുതുന്ന സുഹൃത്തിന് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന് സംശയം അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു. അതിനാല്‍ കൂടെ ജോലി ചെയ്തിരുന്ന അസിസ്റ്റന്റുമാരായി ജോലിചെയ്തിരുന്ന മൂന്ന് പേരെയും റോഷന്‍ പറഞ്ഞു വിട്ടതായും നിര്‍മ്മാതാവ് ആരോപിക്കുന്നു.

ഒടുവിലാണ് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. തന്റെ മകന് ഈ സുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പതിനഞ്ചോളം ഗുണ്ടകളുമായി നിര്‍മ്മാതാവിന്റെ വീട്ടിലെത്തുകയായിരുന്നു. ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. അതുപോലെതന്നെ മകനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തനിക്ക് അടുപ്പമുള്ള പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു സംവിധായകന്റെ മര്‍ദ്ദനം. അതുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം.

മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ക്രിമിനല്‍ സ്വഭാവമുള്ള ഡയറക്ടര്‍ക്ക് എറണാകുളത്തെ ഗുണ്ടാ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത് അവസാനമായി ഡയറക്ട് ചെയ്ത ചരിത്ര സിനിമയിലെ രണ്ട് അസിസ്റ്റന്റ് മാരെയും ഇതേ സംശയരോഗം മൂലം അന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

സഹസംവിധായകനായ ആന്റണി സാം മിടുക്കനായ പാവം പയ്യനായിരുന്നു. നിരവധി ചിത്രങ്ങളുടെ സഹ സംവിധായകനായ ആന്റണി സാം കായംകുളം കൊച്ചുണ്ണിയിലാണ് റോഷന്റെ സഹായിയായത്. ഈ സെറ്റിലെ രണ്ട് സഹായികളെ റോഷന്‍ പറഞ്ഞു വിട്ടിരുന്നു. തന്റെ പെണ്‍ സുഹൃത്തുമായി ഇവര്‍ അടുക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഒരു ദിവസം ഈ പെണ്‍കുട്ടിയെ കുറിച്ച് ആന്റണിയോടും റോഷന്‍ കാര്യങ്ങള്‍ തിരക്കി.

ഉള്ളത് ഉള്ളതു പോലെ ആന്റണി വിവരിച്ചു. പെണ്‍ സുഹൃത്തിന്റെ മറ്റ് ചില ബന്ധങ്ങളേയും ചൂണ്ടിക്കാട്ടി. ഇതെല്ലാം മനസ്സില്‍ കുറിച്ച റോഷന്‍ തന്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തു. ഒരു ദിവസം ആന്റണിയെ ഫോണില്‍ വിളിച്ചു. ഈ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചു. ഈ സമയം മുമ്പ് പറഞ്ഞതെല്ലാം അതേ പടി ആന്റണി സാം ആവര്‍ത്തിച്ചു. ഇതേ സമയം ഫോണ്‍ കോള്‍ കോണ്‍ഫറന്‍സിലായിരുന്നു. പെണ്‍സുഹൃത്തും ആന്റണി പറഞ്ഞ സത്യങ്ങള്‍ അതേ പടി കേട്ടു. ഇതോടെ ആന്‍ണി സാമിനോട് യുവതിക്കും വൈരാഗ്യം തുടങ്ങി.

റോഷന്റെ ശിഷ്യനായിരുന്നു ആല്‍വിന്‍ ആന്റണിയുടെ മകന്‍. ഈ ബന്ധം ഉപയോഗിച്ചാണ് ആല്‍വിന്റെ ആന്റണിയുടെ മകന്‍ യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിച്ചു. ഇടപാടുകളില്‍ സംശയം തോന്നിയ റോഷന്‍ പലതവണ ആല്‍വിന്‍ ആന്റണിയുടെ മകനെ യുവതിയുമായുള്ള ബന്ധത്തില്‍ നിന്ന് വിലക്കി. തന്റെ സുഹൃത്തുമായി ബന്ധം പാടില്ലെന്നും പറഞ്ഞു. എന്നാല്‍ സൗഹൃദം തുടര്‍ന്ന അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്റെ ഭീഷണികളെ കാര്യമായെടുത്തില്ല. ഇതോടെ അച്ഛന്‍ ആല്‍വിന്‍ ആന്റണിക്ക് മുമ്പില്‍ വിഷയമെത്തി.

പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ മകനെ വകവരുത്തുമെന്ന് പോലും ഭീഷണിപ്പെടുത്തി. ഇതോടെ മകനെ കൊച്ചിയില്‍ നിന്നും ആല്‍വിന്‍ മാറ്റി നിര്‍ത്തി. ഇതോടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്ന് കുരതി. ഇന്നലെ അല്‍വിന്റെ വീട്ടില്‍ തിരുവനന്തപുരത്ത് നിന്ന് ഡോക്ടറായ സുഹൃത്ത് എത്തി. ഇത് അറിഞ്ഞ റോഷന്‍ സുഹൃത്തുമൊത്ത് ആല്‍വിന്റെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു.

വീട്ടിലുണ്ടായിരുന്നവരോടെല്ലാം കലിപ്പ് തീര്‍ത്തു. ആല്‍വിന്‍ ആന്റണിയുടെ ഭാര്യയെ നിലത്തിട്ടു ചവിട്ടി. മകനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പതിനഞ്ചോളം ഗുണ്ടകളുമായി എത്തിയാണ് നിര്‍മ്മാതാവിന്റെ വീട്ടിലെത്തി നിര്‍മ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചത്.

ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തന്റെ സുഹൃത്തായ പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. നിര്‍മ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

പെണ്‍സുഹൃത്തുമായുള്ള ബന്ധം കാരണം മറ്റ് രണ്ട് അസിസ്റ്റന്റുമാരെയും റോഷന്‍ പറഞ്ഞുവിട്ടിരുന്നു. നിര്‍മ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടര്‍ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയിലും ഫെഫ്കയിലുമെല്ലാം ഈ പരാതി എത്തുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News