പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി; ഓച്ചിറ സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയില്‍; തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെടുത്തു

കൊല്ലം ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.

ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.

ഓച്ചിറ വലിയകുളങ്ങരയില്‍ താമസിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശികളായ കുടുംബത്തിലെ പെണ്‍കുട്ടിയെ ഇന്നലെ വൈകിട്ടാണ് തട്ടിക്കൊണ്ടുപോയത്.

ഇന്നലെ രാത്രി പത്തരയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം പിതാവിനെ മര്‍ദിച്ചശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

ഓച്ചിറ സ്വദേശിയായ റോഷനും 3 സുഹൃത്തുക്കള്‍ക്കുമെതിരെയാണ് മാതാപിതാക്കള്‍ ഓച്ചിറ പൊലീസില്‍ പരാതി നല്‍കിയത്.

ഇതിനുപിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലംഗസംഘത്തിലെ 2 പേരെ കസ്റ്റഡിയിലെടുത്തത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ കായംകുളത്തുനിന്നും പൊലീസ് കണ്ടെടുത്തു.
കാര്‍ വാടകക്ക് നല്‍കിയ ആളും പൊലീസ് കസ്റ്റഡിയില്‍ ഉള്ളതായാണ് സൂചന.

സംഭവത്തില്‍ 2 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായിട്ടില്ല.
റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

അതേസമയം റോഷനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സമാനസംഭവം നേരത്തെ ഉണ്ടായപ്പോള്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് ഒത്തുതീര്‍പ്പാക്കിയിരുന്നു.

കൊല്ലം അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കോസന്വേിക്കുന്നത്.
റോഷനും പെണ്‍കുട്ടിക്കുമായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News