ജീവിക്കുന്ന സമൂഹത്തിലേക്ക് കണ്ണും കാതും തുറന്നുള്ള നിരീക്ഷണമാണ് ‘തുള്ളി’; ജലത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിച്ച് ഒരു ഷോര്‍ട്ട് ഫിലിം

വീട്ടിൽ ഈ വിവരം മെഹ്റിൻ പറഞ്ഞു, മാത്രമല്ല പപ്പയോടൊപ്പം ആ പൈപ്പിനടുത്തെത്തി മൊബൈലിൽ ആ ദൃശ്യം പകർത്താനും തയ്യാറായി.

തിരികെ വീട്ടിലെത്തിയപ്പോൾ കുടുംബ സുഹൃത്തുക്കളായ കുമാറും സുരേഷും അവിടെയുണ്ട്. ഷൂട്ട് ചെയ്ത വിഷ്വൽസ് അവരെ കാണിച്ചപ്പോഴാണ് ഒരു ഷോർട്ട് ഫിലിമിന് ഇത് വിഷയമാക്കിക്കൂടെ എന്ന് സുരേഷും കുമാറും ചോദിച്ചത്.

അങ്ങനെ നാലാം ക്ലാസുകാരി മെഹ്റിൻ ഷെബീർ “തുള്ളി” എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായികയായി.ആശയം മുന്നോട്ടുവെച്ച കുമാറും സുരേഷ് പുന്നശേരിലും നിർമ്മാതാക്കളായി.

മൊബൈലിൽ ഷൂട്ട് ചെയ്ത ക്യാമറാമാനാവട്ടെ പമ്മുവിന്റെ കസിൻ ബ്രദറായ അഫ്നാൻ. സ്ക്രിപ്റ്റ് തയ്യാറാക്കിയത് മറ്റൊരു കസിനും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ റിസ്വാൻ. സ്മിതാ ആന്റണിയുടെ സംഗീതം. പ്രധാന വേഷത്തിൽ വിംഗ് സ് ക്രിയേഷൻസ് അജീഷ് കുമാർ (കണ്ണൻ)

പമ്മു എന്ന മെഹ്റിൻ ഷെബീറിന്റെ ഷോർട്ട് ഫിലിം മോഹത്തിന് മേഴ്സി മോൾ എം ബിയുടെയും ചേങ്കോട്ടുകോണം ശ്രീനാരായണ സ്കൂളിലെ ടീച്ചർമാരുടെയും പിന്തുണയുണ്ടായിരുന്നു.

താൻ ജീവിക്കുന്ന സമൂഹത്തിലേക്ക് കണ്ണും കാതും തുറന്നുള്ള നിരീക്ഷണ പാടവമാണ് തുള്ളി എന്ന ഹ്രസ്വചിത്രമൊരുക്കാൻ മെഹ്റിന് സഹായകമായത്.

വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള ” തുള്ളി” യു ട്യൂബിൽ റിലീസ് ചെയ്യുന്നത് ലോക ജലദിനമായ മാർച്ച് 22നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News