വയനാട്ടിലെ ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ.
സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പിസി ചാക്കോ വ്യക്തമാക്കി.
രാഹുല്‍ സമ്മതിച്ചെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വസ്തുതാപരമല്ലെന്നും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റുസംസ്ഥാനങ്ങളിൽ നിന്നും സ്ഥാനാര്‍ഥിയാകാന്‍ രാഹുലിന് ക്ഷണമുണ്ട്. കർണാടകയിലെ കോൺഗ്രസാണ് ഈ ആവശ്യം ആദ്യം മുന്നോട്ട് വച്ചത്.
കർണാടകയും തമിഴ്നാടും രാഹുലിനായി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നും ചാക്കോ വ്യക്തമാക്കി. ദേശീയതലത്തിൽ ബിജെപിക്കെതിരേയാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.സി. ചാക്കോയുടെ പ്രതികരണത്തോടെ രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച വിഷയത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
നേരത്തേ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷമേ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളെ കാണുകയുള്ളുവെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here