ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയേയും യുവാവിനേയും മുമ്പൈപനവേലിയിൽ നിന്ന് പോലീസ് കണ്ടെത്തി. മുംബൈയിലെ മലയാളി അസേസിയേഷന്റെ സഹായത്തേടെയാണ് കണ്ടെത്തിയത്.
തന്റെ ഇഷ്ടപ്രകാരമാണ് റോഷനുമാത്ത് നാടുവിട്ടതെന്ന് പെൺകുട്ടി പോലീനോടു പറഞ്ഞു.
9 ദിവസം മുമ്പാണ് പെൺകുട്ടിയെ യുവാവും സംഘവും ചേർന്ന് തട്ടികൊണ്ടുപോയതായി കാട്ടി രക്ഷിതാക്കൾ പോലീസിനു പരാതി നൽകിയത്.
തുടർന്ന് ഓച്ചിറ പോലീസ് ബങ്ക്ളുരു,രാജസ്ഥാൻ മുമ്പൈ എന്നിവടങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുംബൈ പനവേലിലെ ചേരി പ്രദേശത്ത് ഒറ്റ മുറി വീട്ടിൽ ഇവർ വാടകയ്ക്ക് ഭാര്യഭർത്താക്കന്മാരായി ജീവിച്ചു വരുന്നതായി വിവരം ലഭിച്ചത.
ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ മലയാളി അസോസിയേഷന്റെ കൂടി സഹകരണത്തോടെ കണ്ടെത്തിയത് .
ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് പോലീസ് തിരിക്കും .പെൺകുട്ടിയെ വൈദ്യപരിശോദനയ്ക്കും വിധേയമാക്കും.
പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ ഇതുവരെ രക്ഷിതാക്കൾ പോലീസിന് നൽകിയിട്ടില്ല.സംഭവത്തെ രാഷ്ട്രീയ വൽക്കരിച്ച ബിന്ദുകൃഷ്ണയ്ക്കും ബിജെപിയും പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടെത്തിയതോടെ,വെട്ടിലായി.പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഘം ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here