രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം അഞ്ചാം ദിവസവും അനിശ്ചിതത്വത്തില്‍

ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നതിൽ അനിശ്ചിതത്വം അഞ്ചാം ദിവസവും തുടരുന്നു.

മത്സരിക്കാൻ വയനാടും കർണാടകവും പരിഗണനയിലുണ്ടെന്നാണ് ദേശീയ നേതാക്കൾ നൽകുന്ന സൂചന. രാഹുലിനെ കർണാടകത്തിൽ മത്സരിപ്പിക്കാൻ സമ്മർദ്ധവുമായി മല്ലികാർജ്ജുന ഖാർഗെ ഉൾപ്പെടയുള്ള നേതാക്കൾ രംഗത്തുണ്ട്.

ഇന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ നേതാക്കൾ.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലം സംബന്ധിച്ചുള്ള തീരുമാനം കുഴഞ്ഞു മറിയുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ.

അമിത ആത്മവിശ്വാസത്താൽ രാഹുൽ മത്സരിക്കാൻ എത്തും എന്ന പ്രചരണം നടത്തിയത് തിരിച്ചടിയാകുമെന്ന ആശങ്ക നേതാക്കളിൽ പ്രകടമാണ്.

എന്നാൽ പ്രഖ്യാപനം നീളുന്നതിൽ ആശങ്ക അറിയിക്കുകയും നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയം ആരംഭിക്കുകയും ചെയ്തതിനാൽ തീരുമാനം ഇന്നുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

പക്ഷെ രണ്ടാം മണ്ഡലത്തിൽ മത്സരിക്കണമോ എങ്കിൽ എവിടെ എന്നും രാഹുൽ തീരുമാനിക്കാൻ ഇരിക്കുന്നതെ ഉള്ളു. മത്സരിക്കാൻ തീരുമാനിച്ചാലാണ് വയനാടിന്റെ കാര്യം പരിഗണിക്കുക.

വയനാടിനെ കൂടാതെ പാർട്ടിയുടെ സിറ്റിംഗ് സീറ്റായ കർണാടകത്തിലെ റായ്ചൂരും, ചിക്കോടിയും പരിഗണനയിലുണ്ട്.

ബിജെപി ശക്തി കേന്ദ്രമായ വടക്കൻ കർണാടകയിലെ ഈ മണ്ഡലങ്ങളിൽ മത്സരിച്ചാൽ സംസ്ഥാനത്താകെ ഗുണം ചെയ്യുമെന്ന് മല്ലികാർജുന ഖാർഗെ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.

കർണാടക നേതൃത്വത്തിന്റെ ഈ സമ്മർദ്ദവും കേരളത്തിലെ കോൺഗ്രസിനെ ആശങ്കയിലാക്കുന്നു. അതേസമയം വടകരയിലെ പ്രഖ്യാപനം വൈകുന്നത് സാങ്കേതികം മാത്രമാണെന്നും മുരളീധരന്റെ സ്ഥാനാർത്ഥിത്വം ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News