ഓച്ചിറ സംഭവം: പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് രേഖ; പ്രതികള്‍ക്കെതിരായ പോക്‌സോ നിലനില്‍ക്കും

കൊല്ലം: ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് രേഖ.

സ്‌കൂള്‍ രേഖയില്‍ പെണ്‍കുട്ടിയുടെ ജനനതീയതി 17.9.2001 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ മുഹമ്മദ് റോഷനെതിരെ ചുമത്തിയ പോക്സോ കേസ് നിലനില്‍ക്കും.

ഓച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെയാണ് കാണാതായത്. കേരളാ പൊലീസിന്റെ ഷാഡോ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്.

കരുനാഗപ്പള്ളി അസി കമീഷണറുടെ നേതൃത്വത്തിലും കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് അന്വേഷണം നടത്തിവന്നത്.

ഈ മാസം 18ന് രാത്രി പെണ്‍കുട്ടിയെയും കൊണ്ട് റോഷന്‍ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോയി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കി അവിടെനിന്നും രാജസ്ഥാനിലേക്ക് പോയി. അതിനുശേഷം മഹാരാഷ്ട്രയിലുമെത്തി. തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിലെ മൂന്നുപേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

ഓച്ചിറ പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (21 ), ചങ്ങന്‍കുളങ്ങര തണ്ടാശേരി തെക്കതില്‍ വിപിന്‍ (18), മേഴൂത്തറയില്‍ പ്യാരി (19) എന്നിവരെയാണ് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്.

പോക്സോ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News