നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പി.സി ജോർജിന്‍റെ പരാമര്‍ശത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതരുത്. സ്വന്തം വീട്ടുകാരെക്കുറിച്ചും മോശം പരാമർശം നടത്തുമോയെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചോദിച്ചു.
പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി ജോർജ് കോടതിയെ സമീപിച്ചത്.
ഇരയെ കക്ഷിയാക്കുകയും പേര് പരാമർശിച്ചും ഹർജി നൽകിയ പി.സി ജോർജിന്‍റെ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവും ആണെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ചൂണ്ടികാട്ടി. തുടർന്ന് പി സി ജോര്‍ജ് ഹർജി പിൻവലിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here