കേരള സര്‍വകലാശാലയിലെ 45 കുട്ടികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ.
പരീക്ഷകള്‍ വീണ്ടും നടത്താനും 10 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.
2006 മുതലുള്ള ബിഎ,ബിഎസ് സി,ബിടെക് പരീക്ഷകളെഴുതിയ 45 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് സര്‍വകലാശാലയില്‍ നിന്ന് കാണാതായത്.
പരീക്ഷകൾ കുറ്റമറ്റതായി നടത്തുന്നു എന്നത് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സിൻഡിക്കേറ്റ് തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here