തന്നെ തട്ടികൊണ്ടുപോയതല്ലെന്നും ഒരുമിച്ച് ജീവിക്കാൻ റോഷനുമൊത്ത് നാടു വിട്ടതാണെന്നും ഓച്ചിറയിലെ പെൺകുട്ടി മൊഴിനൽകി.
ചൈൽഡ് വെൽഫയർ കമ്മിറ്റിക്കുമുമ്പാകെയാണ് 17 വയസുകഴിഞ്ഞ പെൺകുട്ടിയുടെ സുപ്രധാനമൊഴി വൈദ്യപരിശോധനയിൽ പീഡനത്തിനിരയായതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
വനിതാ ജെഡ്ജിയുടെ മുന്നിൽ ഹാജരാക്കി പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.റോഷനെ റിമാന്റ് ചെയ്തു. കഴിഞ്ഞ 18 നാണ് റോഷനുമൊത്ത് പെൺകുട്ടി ട്രയിനിൽ ആദ്യം മംഗലാപുരത്തും പിന്നീട് മുമ്പൈ പനവേലിയിലേക്കും നാടുവിട്ടത്.
പെൺകുട്ടിയെ യുവാക്കൾ തട്ടികൊണ്ടുപോയെന്നു രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിവിധ സംസ്ഥാനങളിൽ അന്വേഷണം നടത്തി പെണകുട്ടിയെ കണ്ടെത്തിയത്.
അതേ സമയം പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നതിനാൽ പോലീസ് രാജസ്ഥാനിലേക്ക് പോകും.
പെൺകുട്ടിക്ക് 13 വയസ്സാണ് പ്രായം എന്ന് പിതാവ് പേീലീസിനെ തെറ്റിദ്ധരിപ്പിച്ചു.17.9.2001 ആണ് നിലവിലെ രേഖയിലെ പ്രായം 18 തികയാൻ ഏതാനും മാസം കൂടി വേണ്ടിവരും.8-ാം ക്ലാസുവരെ രാജസ്ഥാനിൽ താന പഠിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്.
ഇവിടെ എത്തി 6 വർഷമാവുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷിക്കാൻ തീരുമാനിച്ചത് പെൺകുട്ടി പറയുന്നത് ശരിയാണെങ്കിൽ റോഷൻ ജയിൽ മോചിതനാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here