അരുണിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍

തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ മര്‍ദിച്ച തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദ് കൊടുംക്രിമിനല്‍. 2008ല്‍ ബിയര്‍ കുപ്പി തലയ്ക്കടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അരുണ്‍. അരുണിനെക്കുറിച്ച് നന്ദന്‍കോട്ടെ നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍.

തിരുവനന്തപുരം നന്ദന്‍കോട്ടെ TC11/665 എന്ന ഫ്‌ലാറ്റിലെ മൂന്നാം നിലയിലാണ് അരുണ്‍ ആനന്ദ് ഒരു വര്‍ഷം മുന്‍മ്പ് വരെ താമസിച്ചിരുന്നത്. ഇപ്പോള്‍ അരുണിന്റെ പേരിലുള്ള ഫ്‌ലാറ്റ് വാടകക്ക് നല്‍കിയിരിക്കുകയാണ്. സമീപവാസികളായ നാട്ടുകാര്‍ക്ക് അരുണിനെക്കുറിച്ച് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകളാണ്.

തിരുവനന്തപുരത്ത് മാത്രം അരുണിന് നാല് ക്രിമിനല്‍ കേസുകള്‍ ഉണ്ട്.

2008ല്‍ ജഗതിയിലെ ഒരു ഫ്‌ല്റ്റില്‍ സുഹൃത്തായ യുവാവിനെ ബിയര്‍കുപ്പി തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് അരുണ്‍. സ്ത്രീകളെ വീട്ടില്‍കയറി മര്‍ദ്ദിച്ച രണ്ട് കേസും ഇയ്യാള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ എപ്പോഴും മദ്യപിച്ച് ബോധമില്ലാതെ നടക്കുന്ന അരുണിനെ നാട്ടുകാര്‍ക്കും പേടിയാണ്. നന്ദന്‍കോട്ടെ ഫ്‌ലാറ്റിന് സമീപം താമസിക്കുന്നവരെ നിരവധി തവണ അരുണ്‍ അക്രമിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ അരുണ്‍ ഇപ്പോള്‍ ഭാര്യയുമായി പിണങ്ങി താമസിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് വരെ മറ്റൊരു യുവതിയുമാണ് ഈ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. അരുണിന്റെ അമ്മ റിട്ടേര്‍ഡ് ബാങ്ക് മാനേജരും സഹോദരന്‍ ഇന്ത്യന മിലട്ടറിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here