മര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരനെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്; അരുണിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു

കൊച്ചി: തൊടുപുഴയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഏഴു വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്.

ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. അരുണ്‍ കഞ്ചാവിന് അടിമയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റേണ്ടതില്ലെന്ന് വിദഗ്ദ സംഘം റിപ്പോര്‍ട്ട് നല്‍കി. തലച്ചോറില്‍ നേരിയ തോതില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും നിലവിലെ ചികിത്സ തുടരാനും ആശുപത്രി അധികൃതര്‍ക്ക് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കി.

കുട്ടി അതിജീവിക്കാനുള്ള സാധ്യതകള്‍ കുറവാണെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ആകില്ലെന്ന് സംഘം പറഞ്ഞു.

തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയുടെ മകനാണ് ക്രൂരമര്‍ദ്ദനത്തിന് ഇരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്.

ഭര്‍ത്താവ് എഴുമാസം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചു. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ ബന്ധുവായ അരുണുമായി യുവതി ബന്ധം സ്ഥാപിച്ച് തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ക്രൂരസ്വഭാവമാണ് ഇയാള്‍ പ്രകടിപ്പിച്ചിരുന്നതെന്ന വിവരമാണ് പുറത്തുവന്നത്. യുവതിയെയും ഇയാള്‍ മര്‍ദ്ദിക്കാറുള്ളതായി പറയുന്നു. എന്നാല്‍, ഭയം മൂലം ഇവര്‍ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News