ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 14 റണ്‍സിന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തു. 167 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനായതാണ് പഞ്ചാബിന് തുണയായത്. 39 റണ്‍സെടുത്ത ഋഷഭ് പന്ത് പുറത്തായ ശേഷം , ഡല്‍ഹി വാലറ്റത്തെ പഞ്ചാബ് വേഗത്തില്‍ ചുരുട്ടിക്കെട്ടി.
സാം കരണ്‍ മൂന്നുവിക്കറ്റും ആര്‍. അശ്വിൻ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 166 റണ്‍സെടുത്തത്.
39 റണ്‍സെടുത്ത സര്‍ഫ്രാസ് ഖാന്‍, 43 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ തുടങ്ങിയവര്‍ പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു.
ക്രിസ് ഗെയ്‌ല്‍ ഇല്ലാതെ ഇറങ്ങിയ പഞ്ചാബിന് സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സെത്തിയപ്പോഴെ ആദ്യ വിക്കറ്റ് നഷ്ടമായി.
എട്ടാം ഓവറില്‍ മൂന്ന് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ പഞ്ചാബിനെ 39 റണ്‍സെടുത്ത സര്‍ഫ്രാസ് ഖാനും,43 റണ്‍സെടുത്ത ഡേവിഡ് മില്ലറും ചേര്‍ന്നാണ് ഭേതപ്പെട്ട നിലയില്‍ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here