പട്ടേൽ പ്രക്ഷോഭക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹാർദിക് പട്ടേലിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി .
ഇതോടെ , ഹാർദിക് പട്ടേൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സാധ്യത മങ്ങി. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി .
2015ൽ ശിക്ഷ പ്രഖ്യാപിച്ച കേസിൽ ഇപ്പോൾ അടിയന്തരസ്വഭാവമെന്തെന്നും ഉടൻ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര നിരീക്ഷിച്ചു .
ഗുജറാത്തിലെ ജാംനഗറിൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിക്കാനാണ് ഹാർദിക് പട്ടേൽ ഒരുങ്ങുന്നത്.
ഗുജറാത്തിലെ വിചാരണക്കോടതി രണ്ടുവർഷം തടവാണ് പട്ടേൽ സമുദായനേതാവിന് വിധിച്ചിരുന്നത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here