രാഹുല്‍ ഗാന്ധിക്കെതിരെ വന്‍അഴിമതി ആരോപണം; പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം

ദില്ലി: ടുജി അഴിമതി കേസില്‍ ആരോപണവിധേയമായ യുണിടെക് കമ്പനിയുമായ എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വ്യാപാര ബന്ധമെന്ന് ആരോപണം. യുണിടെക് മാസം തോറും ലാഭ വിഹിതമായ നാല് ലക്ഷത്തിലേറെ രൂപ രാഹുലിന് നല്‍കിയിരുന്നതായും ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ വന്‍ അഴിമതി ആരോപണമാണ് പുറത്ത് വന്നിരിക്കുന്നത്. ടുജി സ്പെക്ട്രം കേസില്‍ പ്രതി സ്ഥാനത്ത് ചേര്‍ക്കപ്പെട്ട കമ്പനിയാണ് യുണിടെക്. കമ്പനി ബോര്‍ഡ് അംഗവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പനുമായ സഞ്ചയ് ചൗധരി ടുജി സ്പെകട്രം കേസില്‍ ജയിലിലാകുകയും ചെയ്തിരുന്നു.

ഇതേ സ്ഥാപനവുമായി 2009 മുതല്‍ രാഹുല്‍ ഗാന്ധിയ്ക്ക് ബിസിനസ് ബന്ധമെന്ന ആരോപണവുമായി ഇംഗീഷ് വാര്‍ത്താചാനല്‍ രംഗത്ത് എത്തി. യുണിടെക് മാസം തോറും രാഹുല്‍ ഗാന്ധിയ്ക്ക് ലാഭവിഹിതമായി 4.2 ലക്ഷം രൂപ വരെ നല്‍കിയിരുന്ന രേഖകളും പുറത്ത് വരുന്നു. ടുജി കേസ് പുറത്ത് വന്ന 2010,2011ലും ബന്ധം തുടര്‍ന്നു.

2004ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആസ്തിയായി രാഹുല്‍ ഗാന്ധി സത്യവാങ്ങ്മൂലം നല്‍കിയിരുന്നത് 55 ലക്ഷമായിരുന്നു. എന്നാല്‍ 2014 ലാകട്ടെ വരുമാനം 9 കോടിയായി ഉയര്‍ന്നു. ഇത് കള്ള പണക്കാരുമായുള്ള ബന്ധം മൂലമാണന്ന് ബിജെപി ആരോപിച്ചു.

അതേസമയം, ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News