ഷാലുവിന്റെ മരണം കൊലപാതകം; കൊലപാതകത്തിലേക്ക് നയിച്ചത് ഷൊര്‍ണൂരില്‍ വച്ചുണ്ടായ പ്രശ്‌നങ്ങള്‍

കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്‌ജെന്റര്‍ ഷാലുവിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.

നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, പ്രതി പോലീസ് വലയിലായതായും സൂചനയുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി ഷാലുവിനെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് പുറകവശത്തെ യുകെഎസ് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷാലുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാനാണ് ട്രാന്‍സ്‌ജെന്റര്‍ കമ്യൂണിറ്റിയുടെ തീരുമാനം.

ഇന്നലെ തന്നെ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ട ഒരാളെ തിരിച്ചറിഞ്ഞതായി പുനര്‍ജനി കോര്‍ഡിനേറ്റര്‍ സിസിലി ജോണ്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here