സ്വയം കള്ളനെന്ന് വിളിച്ച് അഭിമാനിക്കുന്ന പ്രധാനമന്ത്രിയും ശിങ്കിടികളും ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് വിഎസ്; 27 കുറ്റവാളികള്‍ക്ക് സുരക്ഷിതമായി രാജ്യം വിടാന്‍ മോദി കാവല്‍നിന്നു

കൊല്ലം: സ്വയം കള്ളനെന്ന് വിളിച്ച് അഭിമാനിക്കുന്ന പ്രധാനമന്ത്രിയും ശിങ്കിടികളും ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് വിഎസ് അച്ച്യുതാനന്ദന്‍. കൊല്ലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിന്റെ.

വിജയത്തിനായി കടയ്ക്കലില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

രാഷ്ട്രീയം ഉള്ളവരും നിഷ്പക്ഷരും ഉള്‍പ്പടെ പതിനായിരങളാണ് കടയ്ക്കലില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലേക്ക് ഒഴുകിയെത്തിയത്.

കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ 27 കുറ്റവാളികള്‍ക്ക് സുരക്ഷിതമായി രാജ്യംവിടാന്‍ മോഡി കാവല്‍നിന്നു. ദളിതരെ തല്ലിക്കൊല്ലുന്നവര്‍ക്കും ഇതര മതസ്ഥരെ ചുട്ടുകൊല്ലുന്നവര്‍ക്കും അദ്ദേഹം കാവല്‍ നില്‍ക്കുകയാണ്.

ഉലകം ചുറ്റുന്ന വാലിബന് ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ കാണാന്‍ കഴിയുന്നില്ല. നോട്ട് നിരോധിച്ചും ജിഎസ്ടി കൊണ്ടുവന്നും ജനതയുടെ നട്ടെല്ലൊടിക്കുന്നത് കാണുന്നതേയില്ല. സംഘപരിവാര്‍ ശക്തികളെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയും ദുഷിച്ച സാമ്പത്തിക നയങ്ങളുമായിരുന്നു.

അഴിമതിയുടെ ചെളിക്കുണ്ടിലായിരുന്നു അന്നത്തെ കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി കുംഭകോണം, സ്പെക്ട്രം അഴിമതി, ആദര്‍ശ് ഫ്‌ലാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിങ്ങനെ അഴിമതിയുടെ ഘോഷയാത്രയാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് വി.എസ് ഓര്‍മ്മപെടുത്തി.

അധികാരത്തില്‍ എത്തിയാല്‍ സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ജനങ്ങളുടെ അക്കൗണ്ടിലെത്തിക്കുമെന്നും പെട്രോളിന്റെ വില 50 രൂപയില്‍ പിടിച്ചുനിര്‍ത്തുമെന്നും ഓരോ വര്‍ഷവും രണ്ടുകോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നുമായിരുന്നു വാഗ്ദാനങ്ങള്‍.

വാഗ്ദാനങ്ങളൊക്കെ തെരഞ്ഞെടുപ്പ് ഗുണ്ടായിരുന്നു എന്നാണ് കേരളത്തിലെ ബിജെപി അധ്യക്ഷന്‍ പരസ്യമായി പറഞ്ഞത്.

ബിജെപിക്ക് കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കുന്നത് ആര്‍എസ്എസാണ്. അവര്‍ക്ക് ഒരാവശ്യമേയുള്ളു. ഇന്ത്യയെ ഹിന്ദു സവര്‍ണാധിപത്യ രാഷ്ട്രമാക്കണം വി.എസ് കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News