മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയുടെ ബാക്കിപത്രമായി ഇങ്ങ് കേരളത്തിലെ തൊടുപുഴയിൽ എട്ടു വയസുകാരൻ മരണത്തിന് കീഴടങ്ങിയ അതെ ദിവസം തന്നെയാണ് അങ്ങ് പശ്ചിമ ബംഗാളിലെ ഹൗറയിൽ എട്ടു വയസുകാരിയുടെ മുന്നിലിട്ട് അച്ഛൻ അമ്മയെ കത്തിച്ചുകൊന്നത്.
ഭര്‍ത്താവിന്റെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിനാണ് ഈ കൊടും ക്രൂരത. സമീര്‍ കര്‍മക്കാര്‍ (39) ആണ് ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയത്.
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ഭാര്യ രുപാലി ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വഴക്കിനെ തുടര്‍ന്ന് ഇയാള്‍ എട്ടുവയസുകാരി മകളുടെ മുന്നിലിട്ട് മണ്ണെണ്ണ ഒഴിച്ച് ഭാര്യയെ കത്തിച്ചത്.
അച്ഛന്റെ ക്രൂരതയെ കുറിച്ച് മകൾ പൊലീസിന് നൽകിയ മൊഴിയിങ്ങനെ, ‘തീ കത്തിയപ്പോള്‍ അമ്മ എന്നോട് വെള്ളം ചോദിച്ചു.
ഞാന്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ വിലക്കി തുടർന്ന് എന്നെ വലിച്ചിഴച്ച് മുറിയിലിട്ട് പൂട്ടി. ഞാന്‍ കരയുന്നത് കേട്ട് മുത്തശ്ശിയും അമ്മായിയും എത്തി.
എന്നാല്‍ അമ്മയെ രക്ഷിക്കുന്നതില്‍ നിന്ന് അവരെയും അച്ഛൻ തടഞ്ഞു. വീട്ടിലുള്ളവരുടെ കൂട്ട കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് അമ്മയെ ആശുപത്രിയില്‍ എത്തിച്ചത്’.
80 ശതമാനം പൊള്ളലോടെയാണ് രുപാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇവര്‍ മരണത്തിന് കീഴടങ്ങി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here