വീണാ ജോര്‍ജ്ജിന്റെ അപര സ്ഥാനാര്‍ത്ഥിയുടെ പിന്നില്‍ ബിജെപി; തെളിവുകള്‍ പുറത്ത്

പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ വീണ ജോര്‍ജിന്റെ അപര സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ ബിജെപി നേതൃത്വമെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്ത്. പ്രത്യക്ഷത്തില്‍,ബി.ജെ.പിയുമായി യാതൊരു ബന്ധവും ഇല്ല എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അപരസ്ഥാനാര്‍ത്ഥിയായ കരുനാഗപ്പള്ളി സ്വദേശിനിയായ വീണ വി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജിന്റെ അപരയായി വ്യാഴാഴ്ചയാണ് കരുനാഗപ്പള്ളി സ്വദേശിനി വീണാ.വി എന്ന യുവതി നോമിനേഷന്‍ നല്‍കിയത്. പ്രത്യക്ഷത്തില്‍ ബിജെപിയുമായോ മറ്റ് പാര്‍ട്ടികളുമായോ യാതൊരു ബന്ധവും ഇല്ല എന്ന് രീതിയിലായിരുന്നു ഇവര്‍ നോമിനേഷന്‍ സമര്‍പ്പിക്കാനായി എത്തിയത്.

ഈ സമയം ജയശങ്കര്‍ എന്നയാള്‍ മാത്രമായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ തിരുവല്ല സ്വദേശിയായ ജയശങ്കര്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.

കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി ബി.എല്‍.സന്തോഷിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ജയശങ്കറാണ്.

മീനാക്ഷി ലേഖി എം.പി,കുമ്മനം രാജശേഖരന്‍ തുടങ്ങിയ ബി ജെ പി നേതാക്കളുടെയെല്ലാം അടുപ്പക്കാരന്‍ കൂടിയാണ് ജയശങ്കറെന്ന് വ്യക്തമായ തെളിവുകളും ഇതോടൊപ്പം പുറത്ത് വന്നു.

അപരയായ വീണയ്ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് പൊതുസമൂഹം തിരിച്ചറിയാതിരിക്കാനാണ് ജയശങ്കറിനേ ബി ജെ പി നേതൃത്വം ഇറക്കിയിരിക്കുന്നത്.

ഇതിനിടയില്‍ സൂഷ്മ പരിശോധനാ സമയത്ത് അപര സ്ഥാനാര്‍ത്ഥിയുടെ പത്രികയുടെ മേല്‍ എല്‍ ഡി എഫ് പ്രതിനിധികള്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും കലക്ടര്‍ വീണ്ടും ശനിയാഴ്ച ഈ വാദം പുന:പരിശോധിച്ച് പത്രിക അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ വീണ ജോര്‍ജിനെതിരെ രാഷ്ട്രീയമോ വികസനമോ പറഞ്ഞ് ജനങ്ങളെയോ ഈ തെരഞ്ഞെടുപ്പിനേയോ അഭിമുഖീകരിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് ബിജെപി നേതൃത്വത്തേ ഇത്തരം തരം താണ പ്രവര്‍ത്തിയിലേക്ക് എത്തിച്ചതെന്ന വിലയിരുത്തലാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News