മൊബൈലില്‍ വീഡിയോ കണ്ടിരുന്ന ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു; സംഭവം മുംബൈയില്‍

മുംബൈ : മുംബൈയില്‍ മുളുണ്ടില്‍ താമസിക്കുന്ന ചേതന്‍ ചൗഗളെയാണ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നത്. സംഭവത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ബുധനാഴ്ച വെളുപ്പിനായിരുന്നു നഗരത്തെ നടുക്കിയ സംഭവം നടന്നത്. 22 കാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്.

ചൗഗളെ സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവാണെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവ ദിവസം മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് പ്രകോപിതനായ ഇയാള്‍ ആരതിയുടെ കഴുത്തു ഞെരിച്ചു കൊന്നത്.

രണ്ടു വയസ്സുള്ള മകന്‍ തൊട്ടടുത്ത് കിടന്ന് ഉറങ്ങുമ്പോഴായിരുന്നു ചേതന്‍ ഈ കടുംകൈ ചെയ്തത്.

തൊഴില്‍രഹിതനായ ഇയാള്‍ മദ്യത്തിന് അടിമയായിരുന്നുവെന്നാണ് സമീപവാസികളും പറയുന്നത്. വീട്ടു ചിലവുമായി ബന്ധപ്പെട്ട് രാത്രിയില്‍ രണ്ടു പേരും തമ്മില്‍ വഴക്കടിച്ചാണ് ഉറങ്ങാന്‍ കിടന്നത്.

പുലര്‍ച്ചെ നാല് മണിയോടെ ചേതന്‍ എണീറ്റപ്പോഴാണ് ആരതി മൊബൈലില്‍ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നത് കാണാനിടയായതും രോഷാകുലനായി വീണ്ടും വഴക്കിടുകയും ചെയ്തത്.

തുടര്‍ന്ന് ആരതിയുടെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. മുളണ്ടിലെ കാംഗാര്‍ ഹോസ്പിറ്റലിലെ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന ചേതന്റെ പിതാവിന് ലഭിച്ച ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here