“അച്ഛന്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നത് കൊണ്ട് പണ്ട് അടുത്തുള്ളവര്‍ ചടങ്ങുകളില്‍ നിന്നും ഞങ്ങളെ ഒഴിവാക്കുമായിരുന്നു, പക്ഷേ ഇപ്പോള്‍ 15 കിലോമീറ്റര്‍ നിന്ന് ഉള്ളവര്‍ പോലും ചടങ്ങുകള്‍ക്ക് ക്ഷണിക്കും” ; ഇല്ലായ്മയില്‍ നിന്നും മാസായി മാറിയ നടന്‍

രണ്ടേ രണ്ട് സിനിമകള്‍ കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയിലും സിനിമാ ലോകത്തും തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണഅ ആന്റണി വര്‍ഗീസ്. ആദ്യം അഭിനയിച്ച അങ്കമാലി ഡയറീസിലെ വിന്‍സെന്റ് പെപ്പെ ആണെങ്കിലും രണ്ടാം ചിത്രമായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ ജേക്കബ് ആയാലും അദ്ദേഹം പ്രകടനം കൊണ്ട് എല്ലാ വരെയും അമ്പരപ്പിച്ചു കഴിഞ്ഞു.

സിനിമയില്‍ എത്തുന്നതിന് മുന്‍പുള്ള തന്റെ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തന്റെ അപ്പൂപ്പന്‍ എല്ലു പൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നുവെന്നും അപ്പന്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നുവെന്നും ആന്റണി പറയുന്നു. സിനിമ ഇറങ്ങിയതിന് ശേഷം അവരെ കൊണ്ട് ദുബായില്‍ ടൂര്‍ പോയെന്നും അവര്‍ക്ക് അത് വളരെ സന്തോഷം നല്‍കിയ കാര്യം ആണെന്നും അദ്ദേഹം പറഞ്ഞു.


പണ്ടൊക്കെ വീടിനടുത്തു ഒരു ചടങ്ങു നടന്നാല്‍ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല. ചിലപ്പോ എന്റെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയതു കൊണ്ടായിരിക്കും, ‘അമ്മ എന്നോട് അന്നൊക്കെ ചോദിക്കും നമ്മള്‍ സാധാരണക്കാര്‍ ആയതു കൊണ്ടാകും വിളിക്കാതതു എന്ന്. പക്ഷെ ഇപ്പോള്‍ പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരെ നിന്നൊക്കെ ആളുകള്‍ കല്യാണവും മാമോദീസയും വീട്ടില്‍ വന്നു വിളിക്കാറുണ്ട് ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News