ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഇന്ന് 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടെടുപ്പ് .പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട നിരയാണുള്ളത്.
നിരവധി റെയ്ഡുകളുടെയും തമിഴ്നാട്ടിലെ വോട്ടിന് പണം ആരോപണത്തിൻെറയും പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ് പോളിങ് ഉള്ളത്.
തമിഴ്നാട് (38), കർണാടകയിൽ 14 സീറ്റിലും ഉത്തർപ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാർ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാൾ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീർ (രണ്ട്), മണിപ്പൂർ, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒന്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
തമിഴ്നാട്ടിലെ ആകെയുള്ള 38 ലോക്സഭാ സീറ്റിലും 18 നിയമസഭ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നാല് കേന്ദ്ര മന്ത്രിമാരും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും ജനവിധി തേടുന്നത് ഇന്നാണ്. സിപിഐ എമ്മിന്റെ സു വെങ്കിടേശൻ, കനിമൊഴി, ദയാനിധി മാരന്, പ്രകാശ് രാജ്, ഹേമാ മാലിനി, എ. രാജ, കാർത്തി ചിദംബരം അടക്കം പ്രമുഖർ ഇന്ന് ജനവിധി തേടുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here