കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ ബൗദ്ധിക മുഖമായ ടിപി ശ്രീനിവാസനും ബിജെപിയിലേക്ക്

കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ ബൗദ്ധിക മുഖമായ ടിപി ശ്രീനിവാസനും ബിജെപിലേക്ക്. ഇന്നലെ പ്രധാനമന്ത്രി പങ്കെടുത്ത തിരുവനന്തപുരത്തെ വേദിയിലാണ് ടിപി ശ്രീനിവാസന്‍ കുമ്മനത്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്.

തൊട്ട് പിന്നാലെ ശശി തരൂരിനെ കടന്നാക്രമിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റും ഇട്ടു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ചെയര്‍മാനും,പാര്‍ട്ടി ക്‌ളാസുകളിലെ അദ്ധ്യാപകനുമായിരുന്നു ടിപി ശ്രീനിവാസന്‍.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്ത്ര പ്രധാനമായ പദവി വഹിച്ചിരുന്ന ടിപി ശ്രീനിവാസന്‍ ബിജെപി വേദിയിലെത്തിയത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ചെയര്‍മാനും കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് പല രാജ്യങ്ങളിലും അംബാസിഡര്‍ പദവിയും വഹിച്ചിരുന്ന ടിപി ശ്രീനിവാസന്‍ കോണ്‍ഗ്രസ് പഠന ക്‌ളാസുകളില്‍ നേതാക്കള്‍ക്ക് ക്‌ളാസ് എടുക്കുന്ന അദ്ധ്യാപനും ആയിരുന്നു.

കുമ്മനം രാജശേഖരന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് അദ്ധേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ശശി തരൂരിനെ കടന്നാക്രമിക്കാനും അദ്ദേഹം മടിച്ചില്ല.തിരുവനന്തപുരത്ത് ഒരു മാറ്റം അനിവാര്യമാണ്.

തരൂര്‍ എഴുത്തുകാരനും ,പ്രഭാഷകനും ആയിരിക്കാം എന്നാല്‍ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നിരാശാജനകമാണ് തിരുവനന്തപുരത്ത് വേരുകള്‍ ഇല്ലാത്ത പരദേശിയാണ് തരൂര്‍.

എന്നാല്‍ കുമ്മനം ആവട്ടെ ഈ മണ്ണിന്റെ മകനാണെന്നും ടിപി ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കിലെഴുതി. എന്നാല്‍ ടിപി ശ്രീനിവാസന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പോലീസ് മേധാവിയായിരുന്ന ടിപി സെന്‍കുമാന്‍, പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാമന്‍ നായര്‍ എന്നീവര്‍ ബിജെപിലെത്തിയതിന് പിന്നാലെ ടിപി ശ്രീനിവാസനും പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു.

എതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കെപിസിസിക്ക് വേണ്ടിയുളള ഹ്രസ്വ ചിത്രത്തില്‍ ഫാസിസത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ടിപി ശ്രീനിവാസന്‍ പ്രതികരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News